
തുര്‍ക്കി ന്യൂനപക്ഷ പാര്‍ട്ടിയായ എംഡിഎലിന്റെ എതിര്‍പ്പ് കണക്കാക്കാതെയാണ് പാര്‍ലമെന്റ് ഈ നിയമം അംഗീകരിച്ചത്. ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിലവില്‍വന്ന നിയമങ്ങള്‍ക്ക് സമാനമാണ് ബള്‍ഗേറിയയില്‍ നിലവില്‍ വന്ന നിയമം.
ഈ നിയമപ്രകാരം പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഖം മറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. വീടുകളെയും ആരാധനാലയങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 858 ഡോളര്‍ (57,000 രൂപ) പിഴ അടക്കേണ്ടി വരും. സര്‍ക്കാര്‍ ധനസഹായ ആനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam