
തൃശൂര്‍: തൃശൂര്‍ ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പാടത്ത് ഇട്ടതാകാമെന്നാണ് പൊലീസിൻറെ നിഗമനം.
തൃശൂര്‍ കുന്നംകുളം റൂട്ടിലെ ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടാണ് കണ്ടെത്തിയത്. ശരീരത്തിൻറെ പല ഭാഗങ്ങളും പലയിടത്തായാണ് കിടന്നിരുന്നത്. പൊലീസും പിന്നീട് ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. മൃതദേഹത്തിന്‍റെ 25 ശതമാനം ഭാഗം മാത്രമേ പൊലീസിന് കണ്ടെത്താനായൂള്ളു.
ബാക്കി ഭാഗം മൃഗങ്ങള്‍ കടിച്ചുകൊണ്ടു പോയിരിക്കാമെന്നാണ് പൊലീസിൻറെ നിഗമനം. മൃതദേഹത്തിന് 24 മണിക്കൂര്‍ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായശേഷം വ്യക്തമായത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പാടത്ത് ഇട്ടതാകാമെന്നാണ് സൂചന.
പാടത്ത് ഇട്ടാണ് കത്തിച്ചതെങ്കില്‍ തീയാളുമ്പോള്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടുമായിരുന്നു. പാടത്തെ ഉണങ്ങിയ പുല്ല് വൻതോതില്‍ കത്തിയിട്ടില്ലയെനന്നതും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam