
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന് മറുപടിയുമായി മുന്‍ മന്ത്രി സി ദിവാകരന്‍. ജേക്കബ് തോമിസിനെ മാറ്റാന്‍ ഒരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു.
ജേക്കബ് തോമസിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്ക് സി ദിവാകരന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് മറുപടി പറഞ്ഞത്. ജേക്കബ് തോമസിനെ മാറ്റാന്‍ ഒരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ആരാണ് ജേക്കബ് തോമസിനെ കയറൂരി വിട്ടത്. സര്‍വ്വീസിലിരിക്കെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കും. ജേക്കബ് തോമസിനെതിരെ തനിക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്- സി ദിവാകരന്‍ പറഞ്ഞു.
സപ്ലൈക്കോയിൽ സിഎംഡിയായിരുന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് പുസ്തത്തിൽ കൂടുതൽ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ കൂടുതല്‍ വിവരിക്കുന്നത്. അഴിമതിക്കാരനായ കരാറുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സിദിവാകരൻ തന്‍റെ കോണ്‍ഫിഡഷ്യൽ റിപ്പോർട്ട് പോലും എഴുതാൻ വിമുഖത കാണിച്ചു. സപ്ലൈക്കോയിലെ ക്രമക്കേടുകള്‍ സിബിഐ ഉദ്യോഗസ്ഥർ അട്ടിമറിച്ചു.
മന്ത്രിസഭയിലെ ഒരു ഉന്നതന്‍റെ ആവശ്യപ്രകാരം തന്നെ സപ്ലൈക്കോയിൽ നിന്നും മാറ്റുന്നതായി സി ദിവകാരൻ ഒരുക്കിൽ ഫോണ്‍ വിളിച്ചുപറഞ്ഞു. തന്നെ പുറക്കിയശേഷം തന്‍റെ റിപ്പോർട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വഞ്ചകനാണ് ദി ദിവാകരനെന്നും ജേക്കബ് തോമസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam