
കോഴിക്കോട്: വിജിലന്‍സ് മേധാവി ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചില കാര്യങ്ങൾ ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ നിയമോപദേശം തേടിയത് കാര്യങ്ങളിൽ വ്യക്തത വരുത്താനാണെന്നും പിണറായി പറഞ്ഞു. അന്വേഷണം വേണമോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയതെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു .
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ധനകാര്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ അഭിപ്രായം തേടിയിരുന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചെന്നും അതുകൊണ്ടുതന്നെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രമക്കേടുകള്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നും കാണിച്ചാണ് ധനകാര്യ വകുപ്പ് അഡീഷണന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിലാണ് മുഖ്യമന്ത്രിയുടെ പുതിയ വിശദീകരണം.
എന്നാല്‍ ജേക്കബ് തോമസിൽ സർക്കാരിന് ഇപ്പോഴും വിശ്വാസമുണ്ടെന്നും അഴിമതി ആര് നടത്തിയാലും സർക്കാർ സംരക്ഷിക്കില്ലെന്നും അഴിമതി മൂടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ലെന്നും പിണറായി വ്യക്തമാക്കി .
ഐ എ എസുകാരുടെ സമരം അവസാനിച്ചെങ്കിലും പ്രശ്നം തീർന്നിട്ടില്ലെന്ന ധാരണ പൊതുവായുണ്ട്. ഫയലുകൾ വച്ച് താമസിപ്പിക്കുന്നത് സർക്കാർ വച്ച് പൊറുപ്പിക്കില്ലെന്നും കർശനമായി നടപടി സ്വീകരിക്കുമെന്നും ന്യായമായ സംരക്ഷണം ഉദ്യോഗസ്ഥർക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam