ബിജെപി കൗൺസിലറെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു, മേയര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്

Published : Nov 21, 2017, 11:10 PM ISTUpdated : Oct 05, 2018, 03:55 AM IST
ബിജെപി കൗൺസിലറെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു, മേയര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്

Synopsis

തിരുവനന്തപുരം: ബിജെപി കൗൺസിലറെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതിന്  മേയർക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ.മുരുകൻ  പൊലീസിന് നിർദ്ദേശം നൽകി. തിരുവനന്തപുരത്തെയും കൊല്ലത്തെയും സംഘർഷത്തിൽ പൊലീസിന് വീഴ്ച പറ്റിയെങ്കിൽ പരിഹരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അതേസമയം മേയറെ ആക്രമിച്ച കേസിൽ രണ്ട് ബിജെപി കൗൺസിലർമാരെ ഇന്നും പൊലീസ് അറസ്റ്റ് ചെയ്തില്ല. മേയറെ ആക്രമിച്ച കേസിൽ ബിജെപി കൗൺസിലർമാരായ ഗിരികുമാര്‍, ബീന എന്നിവരുൾപ്പെടെ ഉളളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്സെടുത്തിരിക്കുന്നത്.

എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കണമെന്നും അല്ലാതെയുളള അറസ്റ്റ് പ്രതിരോധിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇന്നലെ ബിജെപി നേതാക്കൾ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടിരുന്നു. 

സംഘർഷ സാധ്യത കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രിയിൽ നിന്നുളള അറസ്റ്റ് വൈകുന്നതും. അതിനിടെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  ബിജെപി കൗൺസിലർ ലക്ഷ്മിയുടെ മൊഴിയെടുക്കാൻ  ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എൽ.മുരുഗന്‍ നേരിട്ടെത്തി.

മേയർ ഉൾപ്പെടെയുളളവ‍ർ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന പരാതിയിൽ അടിയന്തിര നടപടിയെടുക്കാൻ പൊലീസിന് കമ്മീഷന്‍റെ നിർദ്ദേശം. ജില്ലാകളക്ടർ, ജില്ലാ പൊലീസ് മേധാവി,  നഗരസഭ സെക്രട്ടറി തുടങ്ങിയവരെ കമ്മീഷൻ വിളിച്ചുവരുത്തി  വിശദീകരണം തേടി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'