
കൊച്ചി: അത്യാസന്നനിലയിലായ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്‍റെ വഴി തടഞ്ഞ സംഭവത്തില്‍ വാഹന ഉടമയുടെ മൊഴി രേഖപ്പെടുത്തി. ആബുലന്‍സിനു പൈലറ്റ് പോയതാണെന്നാണു കാർ ഡ്രൈവർ നിർമൽ ജോസ് പൊലീസിനു മൊഴി നല്‍കിയത്. മറ്റു വാഹനങ്ങള്‍ ആംബുലൻസിനു മുന്നിൽ തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാള്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നു പോയ ആംബുലന്‍സിനെ കാര്‍ ഡ്രൈലര്‍ കടത്തിവിട്ടിരുന്നില്ല. ബുധനാഴ്ച ആയിരുന്നു സംഭവം.
ആംബുലൻസിനു വഴികൊടുക്കാതെ പായുന്ന കാറിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സാധാരണ 15 മിനിറ്റിനുള്ളിൽ കളമശേരിയിൽ എത്താറുള്ള ആംബുലൻസ് ഇതുകാരണം 35 മിനിറ്റ് കൊണ്ടാണ് എത്തിയത്. കെഎല്‍ 17 എല്‍ 202 നമ്പര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.
മനുഷ്യജീവൻ അപകടപ്പെടുത്തുംവിധം അലക്ഷ്യമായി വാഹനമോടിച്ചതിനാണ് നിർമ്മലിനെതിരെ കേസ് എടുത്തത്. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത കാർ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അപകടകരമായി കാർ ഓടിക്കുകയും ആംബുലൻസിന് മാർഗ്ഗ തടസ്സം ഉണ്ടാക്കുകയും ചെയ്തതിന് നിർമ്മൽ ജോസിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആലുവ ജോയിന്‍റ് ആർടിഒ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam