
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ പെട്രോൾ പമ്പിൽ തലനാരിഴക്ക് ദുരന്തം ഒഴിവായി. പെട്രോൾ നിറക്കുന്നതിനിടെ കാർ മുന്നോട്ടെടുത്തതോടെ പെട്രോൾ സൂക്ഷിച്ച ഡിസ്പെൻസർ തകർന്നു. ഉച്ചയോടെയായിരുന്നു സംഭവം.
കാറിൽ പെട്രോള്‍ നിറക്കാൻ തുടങ്ങിയ ശേഷം ജീവനക്കാരി പണം വാങ്ങുന്നതിടെ കാർ അതിവേഗത്തിൽ മുന്നോട്ടെടുത്തു. ജീവനക്കാരി ഓസിൽ പിടിമുറുക്കി. പിന്നാലെ പെട്രോള്‍ സിസ്പൻസറും പിഴുതെറിഞ്ഞ് വാഹനം കടന്നു. ടാങ്കിൽ നിന്നും നേരിട്ട് ലൈൻ ഘടിപ്പിച്ച ഡിസ്പെൻസറാണ് തകർന്നത്.
ഇന്ധനവിതരണത്തിനുള്ള പൈപ്പുകൾ ഉടൻ ജീവനക്കാർ അടച്ചാണ് അപകടംഒഴിവാക്കിയത്. പെട്രോളടിച്ച് തീർന്നുവെന്ന് കരുതി മുന്നോട്ട് എടുത്തു പോയതെന്നാണ് കാറുമട പൊലീസിനോട് പറഞ്ഞത്. പിന്നീട്, കാറുടമയും പമ്പിൻറെ ഉടമയും പൊലീസ് സ്റ്റേഷനിൽ വെച്ച് ഒത്ത് തീർപ്പിലെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam