
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയുള്ള ഹൈക്കോടതിയിലെ കേസ് അട്ടിമറിക്കാൻ നീക്കം. കേസിൽ അഡിഷണൽ എ.ജി ഹാജരാകണമെന്ന റവന്യൂമന്ത്രിയുടെ ആവശ്യം അഡ്വക്കറ്റ് ജനറൽ തള്ളി . കേസിൽ സ്റ്റേറ്റ് അറ്റോര്‍ണി ഹാജരായാൽ മതിയെന്നാണ് എ.ജിയുടെ നിലപാട് .ഇതോടെ കേസ് നടത്തിപ്പിനെ ചൊല്ലി സര്‍ക്കാരിലെ ഭിന്നത പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുകയാണ്.
തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയിലുള്ള കേസിൽ സര്‍ക്കാര്‍ ഭാഗം വാദിക്കാൻ ആരു ഹാജരാകണമെന്നതിനെ ചൊല്ലിയാണ് റവന്യൂമന്ത്രിയും എ.ജിയും തമ്മിൽ രൂക്ഷമായ തര്‍ക്കം . കേസിൽ ഹാജരാകുന്നതിൽ നിന്ന് അഡിഷണൽ എ.ജി രഞ്ജിത് തന്പാനെ ഒഴിവാക്കിയ എ.ജിയുടെ നപടിയെ റവന്യൂമന്ത്രി നിലപാട് എടുത്തു . സി.പി.ഐ തീരുമാനപ്രകാരമാണിത് .
കേസിൽ അഡിഷണൽ എ.ജി തന്നെ ഹാജരാകണമെന്ന് അഡ്വക്കറ്റ് ജനറലിനോട് മന്ത്രി രേഖാ മൂലം നിര്‍ദേശിച്ചു . പൊതുതാല്‍പര്യമുള്ള കേസിൽ സര്‍ക്കാരിന്‍റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്ക് തിരിച്ചടിയുണ്ടാകരുതെന്ന് കത്തിൽ ആവശ്യപ്പെട്ടത് . റവന്യൂ കേസുകളിൽ അഡിഷണൽ എ.ജി ഹാജാരാകുന്ന പതിവ് രീതി മാറ്റിയത് വകുപ്പിന് വിശ്വാസത്തിലെടുക്കാത്ത നടപടിയെന്ന സി.പി.ഐ വിലയിരുത്തലിന്‍റെ അടിസ്ഥാത്തിലാണിത്.
അതേ സമയം കേസിൽ ആരു ഹാജരാകണമെന്ന് തീരുമാനിക്കുന്ന എ ജിയെന്നാണ് അഡ്വക്കറ്റ് ജനറലിന്‍റെ നിലപാട്. നിലവിൽ കേസ് നടത്തുന്ന സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനെ മാറ്റേണ്ട സാഹചര്യമില്ല . മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമേ അഭിഭാഷകനെ മാറ്റുന്ന കാര്യം ആലോചിക്കൂവെന്നാണ് നിലപാട്. സംസ്ഥാന താല്‍പര്യത്തിന് അനുസരിച്ച് കേസ് മുന്നോട്ട് പോകുമെന്നും എ.ജിയുടെ ഒാഫിസ് നിലപാട് എടുക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam