
പത്തനംതിട്ട: അടൂർ എം എല്‍ എ ചിറ്റയംഗോപകുമാറിനെ ജാതിപേര് വിളിച്ച് അക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സി പി ഐ പത്തനംജില്ല അസിസ്റ്റന്‍റ് സെക്രട്ടറി മനോജ് ചരളേലും പ്രതിശുഭ വധുവും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണത്തിലാണ് എം എല്‍ എ അധിക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തെ കുറിച്ച് സി പി ഐ ജില്ലാനേതൃത്വം അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസമാണ് മനോജ് ചരളേലിന്‍റെ ഫോൺ സംഭാഷണം സമുഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട്. മനോജും വിവാഹം നിശ്ചയിച്ച സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് ചിറ്റയം ഗോപകുമാർ എം എല്‍ എ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായി പറയുന്നത്. അടൂർ നടക്കുന്ന റവന്യൂജില്ല കലോത്സവത്തിന്‍റെ സംഘാടക സമതിയുടെ ചെയർമാൻ ചിറ്റയം ഗോപകുമാറാണന്നും അതുകൊണ്ട്തന്നെ താൻ കലോല്‍ത്സവത്തിന് വരുന്നില്ലന്നും മനോജ് പറയുന്നതായാണ് ശബ്ദ രേഖ.
സംഭവം വൈറലായതോടെ സി പി ഐ നോതൃത്വവും അന്വേഷണം തുടങ്ങി. എന്നാല്‍ ഇത് സംബന്ധിച്ച് ആരുംതന്നെ പാർട്ടിയില്‍ പരാതി
നല്കിയിട്ടും ഇല്ലന്നാണ് സി പി ഐ ജില്ലനേതൃത്വം പറയുന്നത്. ഫോൺസംഭാഷണം പുറത്ത് വിട്ടത് തന്നെ അപമാനിക്കനാണന്നും ഇതിന് എതിരെ കോടതിയെ സമീപിക്കുമെന്നാണ് മനോജ് പറയുന്നത്.
പാർട്ടിക്ക് ഉള്ളിലെ ചിലരും ഫോൺസംഫാഷണം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉണ്ടെന്നും പറയുന്നു.തല്‍ക്കാലം പ്രതികരിക്കാൻ ഇല്ല എന്നനിലപാടിലാണ് ചി റ്റയം ഗോപകുമാർ എം എല്‍ എയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam