കാവേരിയില്‍ ഇന്ന് വിധി, ആശങ്കയോടെ ദക്ഷിണേന്ത്യ

Published : Feb 16, 2018, 08:27 AM ISTUpdated : Oct 05, 2018, 02:17 AM IST
കാവേരിയില്‍ ഇന്ന് വിധി, ആശങ്കയോടെ ദക്ഷിണേന്ത്യ

Synopsis

ബെംഗളൂരു/ചെന്നൈ/ദില്ലി: കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.2007ലെ കാവേരി ട്രിബ്യൂണല്‍ വിധിക്കെതിരെ കേരളവും കര്‍ണാടകവും തമിഴ്‌നാടും നല്‍കിയ ഹര്‍ജികളിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധിപറയുന്നത്. 

ഇരുപത് വര്‍ഷമായി തുടരുന്ന നദീ ജല തര്‍ക്കത്തിലാണ് ഇന്ന്  വിധി വരുന്നത്. ഈ പശ്ചാത്തലത്തില്‍ കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലും സംഭരണികളിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളായ അത്തിബെലെ,ഹൊസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 

തമിഴ്‌നാട്, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്  കോര്‍പ്പറേഷന്‍ ബസുകള്‍ അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുക. മാണ്ഡ്യ,രാമനഗര,ചാമരാജനഗര്‍ ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി