കര്‍ണാടകം തമിഴ്നാടിന് പ്രിതിദിനം 6000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി

Published : Sep 20, 2016, 06:37 AM ISTUpdated : Oct 05, 2018, 01:41 AM IST
കര്‍ണാടകം തമിഴ്നാടിന് പ്രിതിദിനം 6000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി

Synopsis

ദില്ലി: കാവേരി നദിയിൽ നിന്നും കർണാടകം തമിഴ്നാടിന് ആറായിരം ക്യുസക്സ് വെള്ളം പ്രതിദിനം നൽകണമെന്ന് സുപ്രീം കോടതി.കാവേരി മേൽനോട്ടസമിതിയുടെ ഉത്തരവ് ഭേദഗതി ചെയ്താണ് സുപ്രീം കോടതിയുടെ നിർ‍ദ്ദേശം. കാവേരി നദിയിൽ നിന്ന് ഈ മാസം മുപ്പത് വരെ പ്രതിദിനം മൂവായിരം ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുനൽകണമെന്ന് ഇന്നലെ കാവേരി മേൽനോട്ട സമിതി നി‍ർദ്ദേശിച്ചിരുന്നു. ഇന്ന് കൂടുതൽ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാടിന്റെ ഹർ‍ജി പരിഗണിച്ച സുപ്രീം കോടതി മേൽനോട്ട സമിതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത് ഈ മാസം ഇരുപത്തിയേഴ് വരെ തമിഴ്നാടിന് ആറായിരം ക്യുസക്സ് വെള്ളം വിട്ടുനൽകണമെന്ന് നി‍ർദ്ദേശിച്ചു.

ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് വെള്ളം പങ്കുവെക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനായി കാവേരി മാനേജ്മെന്റ് ബോർഡ് നാലാഴ്ചക്കകം രൂപീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കാവേരി നദീതട ജില്ലയായ മാണ്ഡ്യയിൽ പ്രതിഷേധം ശക്തമായി.ബംഗളുരു മൈസൂർ‍ ദേശിയ പാതയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗളുരു, മാണ്ഡ്യ ഉൾപ്പെടെയുള്ള പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിർത്തികളിൽ കനത്ത ജാഗ്രത തുടരുകയാണ്.വിധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.അതേസമയം കാവേരിയിൽ നിന്ന് അധികം വെള്ളം ലഭിച്ചതിനെ തുടർന്ന് മേട്ടൂർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് ക‍ർഷകർക്ക് വെള്ളം വിട്ടുനൽകിത്തുടങ്ങി.കുറഞ്ഞ മഴ കാരണം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭ യോഗം സംസ്ഥാനത്തെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.കൃഷി നഷ്ടത്തിലായതും കടബാധ്യതയും കാരണം കഴിഞ്ഞ വ‌ർഷം മാത്രം ആയിരത്തി മുന്നൂറ് കർഷകരാണ് ക‍ർണാടകത്തിൽ ആത്മഹത്യ ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'