
തൊടുപുഴ: ഉടുമ്പന്നൂരിൽ മണ്ണിടിച്ചിൽ രൂപപ്പെട്ട ഗുഹാമുഖം നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. ഗുഹയ്ക്ക് സമീപമുള്ള മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 2001ൽ ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്‍റെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായതിന് സമീപമാണ് ഗുഹ രൂപപ്പെട്ടിരിക്കുന്നത്.
ഉടുമ്പന്നൂർ വെണ്ണിയാനിയിലാണ് ഒരു മീറ്ററോളം വ്യാസമുളള ഗുഹാമുഖം രൂപപ്പെട്ടിരിക്കുന്നത്. ഗുഹ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരാൾക്ക് അകത്ത് കടക്കാൻ കഴിയുന്ന വിധം വലിപ്പമുണ്ടായിരുന്നു. എന്നാൽ മണ്ണിടിച്ചലിനെ തുടർന്ന് ഗുഹാമുഖം ചുരുങ്ങി. ഗുഹയ്ക്ക് മുകളിൽ 25 മീറ്ററോളം വീതിയിൽ ഏത് നിമിഷവും മണ്ണിടിയറായി നിൽക്കുകയാണ്. അപ്രതീക്ഷിതമായി ഗുഹ രൂപപ്പെട്ടതിൽ സമീപത്തെ മൂന്ന് കുടുംബങ്ങളും ആശങ്കയിലാണ്.
പ്രദേശത്ത് മുമ്പ് രണ്ട് തവണ ഉരുൾപ്പെട്ടലുണ്ടായിട്ടുണ്ട്. 17 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് അടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഗുഹ രൂപപ്പെട്ടതിന്‍റെ കാരണം വ്യക്തമാക്കാൻ ജിയോളജി വകുപ്പിന് ജില്ലാഭരണകൂടം നിർദ്ദേശം നൽകി.
2001 മുതൽ ജിയോളജി വകുപ്പ് നിരവധി തവണ ഇവിടം സന്ദർശിച്ച് പഠനം നടത്തിയിരുന്നു. എന്നാൽ റിപ്പോർട്ടുകൾക്ക് അനുസരിച്ചുള്ള തുടർ നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam