ഫാക്ട് ചീഫ് ജനറല്‍ മാനേജരുടെ വസതിയില്‍ നിന്ന് മാന്‍തോല്‍ പിടികൂടി

Published : Oct 22, 2016, 02:52 PM ISTUpdated : Oct 04, 2018, 11:57 PM IST
ഫാക്ട് ചീഫ് ജനറല്‍ മാനേജരുടെ വസതിയില്‍ നിന്ന് മാന്‍തോല്‍ പിടികൂടി

Synopsis

കൊച്ചി: ജിപ്സം വിൽപനയിലെ ക്രമക്കേടുകളുടെ പേരിൽ ഫാക്ട് സിഎംഡിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കൊച്ചിയിലെ റെയ്ഡിൽ ഫാക്ട് ചീഫ് ജനറൽ മാനേജർ ശ്രീകാന്ത് വി കമ്മത്തിന്റെ വീട്ടിൽ നിന്ന് പണമിടപാടുകളുടെ രേഖകളും അനധികൃതമായി സൂക്ഷിച്ച മാൻതോലും കണ്ടെടുത്തു.

ഫാക്ട് സിഎംഡി ജയ്‍വീർ ശ്രീവാസ്തവ ഹൈദരബാദ്  ആസ്ഥമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് 1000രൂപ വിലയിലുളള ജിപ്സം 130 രൂപയ്ക്ക് വിറ്റുവെന്നാണ് കേസ്.ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ രാവിലെ ആറ് മണി മുതൽ ഫാക്ട് സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകളിൽ റെയ്ഡ് നടത്തി. ഫിനാൻസ് ചീഫ് ജനറൽ മാനേജർ ശ്രീകാന്ത് വി കമ്മത്തിന്റെ വീട്ടിൽ നിന്നാണ് പണമിടപാടുകളുടെ രേഖകൾ കണ്ടെടുത്ത്.ആറ് അക്കൗണ്ടുകളിലായി ഇയാൾക്ക് 85 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം ഉള്ളതായി സിബിഐ കണ്ടെത്തി. ഇയാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കും. ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മാൻതോൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. 2015ല്‍ സ്വകാര്യകന്പനിയുമായുണ്ടാക്കിയ കരാര്‍  വഴി ഫാക്ടിന് വൻ സാന്പത്തിക നഷ്ടമുണ്ടായി. 100 കോടി രൂപയുടെ അഴിമതിയാണ് ജിപ്സം കരാറിൽ നടന്നിട്ടുള്ളതെന്നാണ് സിബിഐ പറയുന്നത്. 2011-12 കാലഘട്ടത്തിൽ ജിപ്സം വിൽപനയിലൂടെ 20 കോടി രൂപയുടെ ലാഭം കൈവരിച്ച ഫാക്ടിന് ഈ സാമ്പത്തിക വര്‍ഷം കിട്ടിയത് വെറും  6 കോടി.

വളം വിൽപനയിലൂടെ കനത്ത നഷ്ടത്തിലായിരുന്നു കമ്പനി പ്രതിസന്ധി മറികടന്നത് ജിപ്സം വിൽപനയിലൂടെയായിരുന്നു. എന്നാൽ , ജിപ്സം വിൽപനയിലും നഷ്ടം വന്നതോടെ, ഫാക്ട് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ  കേന്ദ്ര രാസവള മന്ത്രാലയം ചീഫ് വിജിലൻസ് ഓഫീസർ  നടത്തിയ അന്വേഷണത്തിലും വലിയക്രമക്കേട് കണ്ടെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്