വിദേശ വനിതയുടെ കൊലപാതകം കണ്ണ് തുറപ്പിച്ചു; കോവളം തീരവും സമീപ പ്രദേശങ്ങളും ഇനി ക്യാമറ നിരീക്ഷണത്തില്‍

നിഖില്‍ പ്രദീപ് |  
Published : Jun 27, 2018, 10:27 AM ISTUpdated : Oct 02, 2018, 06:46 AM IST
വിദേശ വനിതയുടെ കൊലപാതകം കണ്ണ് തുറപ്പിച്ചു; കോവളം തീരവും സമീപ പ്രദേശങ്ങളും ഇനി ക്യാമറ നിരീക്ഷണത്തില്‍

Synopsis

ആദ്യഘട്ടമായി സ്ഥാപിക്കുന്നത് അൻപത് സി.സി.ടി.വി കാമറകള്‍ സഞ്ചാരികളുടെ സുരക്ഷ സംബന്ധി ആശങ്കയ്ക്ക് വിരാമം

തിരുവനന്തപുരം: വിദേശ വനിതയുടെ തിരോധാനവും പിന്നീടുള്ള കൊലപാതകവും പൊലീസിന്റെയും ടൂറിസം വകുപ്പിടിന്റെയും കണ്ണ് തുറപ്പിച്ചു. കോവളം തീരവും സമീപ പ്രദേശങ്ങളും ഇനി ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിൽ. കോവളം പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ മുറിയിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിൽ കോവളം തീരം ഇനി കർശന നിരീക്ഷണത്തിലാകും. അസ്വാഭാവിക സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മണൽ പരപ്പിലൂടെ വേഗത്തിൽ എത്താൻ പോളാരിസ് വാഹനവും കൂടുതൽ ടൂറിസം പൊലീസും തീരത്ത് എത്തിയതോടെ സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ചുള്ള വർഷങ്ങളായുള്ള ആശങ്കകൾക്ക് വിരാമമാകുകയാണ്. 

വിദേശ വനിതയെ കോവളത്ത് നിന്ന് കാണാതായ മുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. തീരത്തെയും സമീപ പ്രദേശങ്ങളിലെയും കടകളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളിൽ നിന്ന് മാത്രം ആണ് കുറച്ചെങ്കിലും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിൽ നിന്നും പടം ഉൾക്കൊണ്ട സിറ്റി പൊലീസ് കമീഷണർ പി.പ്രകാശ് ആണ് ഉടൻ തന്നെ തീരത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത്. കോവളം എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഉടനടി നടപടികൾ കൈകൊണ്ടു. തീരത്തും സമീപ പ്രദേശങ്ങളും സ്ഥാപിച്ച ക്യാമറകൾ മിഴി തുറന്നിട്ടുണ്ട്. 

ടൂറിസം വകുപ്പാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടമായി സ്ഥാപിക്കുന്ന അൻപത് സി.സി.ടി.വി കാമറകളിൽ പകുതിയോളം ഉറപ്പിച്ച് കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ കോവളം ബീച്ചുകൾ, ജംഗഷൻ, ആഴാകുളം, ലൈറ്റ് ഹൗസ്, അംബേക്കർ നഗർ ഉൾപ്പെടെ സഞ്ചാരികൾ വന്നു പോകുന്ന എല്ലായിടവും പൂർണ്ണമായിനിരീക്ഷണത്തിലാകും. കൂരിരുട്ടിൽ അമരുന്ന ഹൗവ്വാ ബീച്ചിലെ രാത്രി കാല കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ ഇൻഫ്രാറെഡ് കാമറകൾക്ക് കഴിയുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികം ആകുമെന്ന് കണ്ടറിയണം. ഹൗവ്വാ ബീച്ച് മുതൽ പാലസ് ജംഗഷൻ വരെ സ്വകാര്യ ഹോട്ടലുകാർ കൈയ്യടക്കി വച്ചിരിക്കുന്ന മേഖലരാത്രികാലങ്ങളിൽ പൂർണ്ണമായി ഇരുട്ടിലാണ്. 

മറ്റ് ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് ചേക്കേറിയ സാമൂഹ്യ വിരുദ്ധർ നിലവിൽ വിദേശികൾക്കും ഭീഷണിയായി മറിയിരിക്കുകയാണ്. ഒരാഴ്ച മുൻപ് രാത്രി എട്ടരയോടെ ഇതുവഴി നടന്നു പോയ വിദേശ ദമ്പതികളെ സാമൂഹ്യ വിരുദ്ധരിൽ നിന്ന് രക്ഷിക്കാൻ പോലീസിന് എത്തേണ്ടി വന്നു. ഏറെ പരാതികൾക്ക് ശേഷം ടൂറിസം വകുപ്പ് സ്ഥാപിക്കാൻ ശ്രമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇവിടങ്ങളിൽ കാമറ സ്ഥാപിച്ചെങ്കിലും കൂരിരുട്ട് കാരണം ദൃശ്യങ്ങൾ വ്യക്തമല്ല എന്ന് പൊലീസ് പറയുന്നു. ഒരു മാസം മുൻപ് ആരംഭിച്ച പണികൾക്ക് തുടക്കം മുതൽ വൈദ്യുതി തടസമായിരുന്നു.എല്ലാ മേലകളും ചുറ്റി പതിനാറ് മീറ്ററുകളും സ്ഥാപിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതർ നൽകി.

ഇതോടെ കൂടുതൽ കാമറകൾ ഘടിപ്പിക്കുന്നതിനുള്ള ജോലികൾ ധൃതഗതിയിൽ ആരംഭിച്ചു.പക്ഷെ കാമറകളുടെ അറ്റകുറ്റപ്പണികളും കറണ്ട് ചാർജ് ഉൾപ്പെടെയുള്ള ചിലവുകൾ ആര് വഹിക്കുമെന്നുള്ള തർക്കം ഇപ്പോഴും തുടരുന്നു.എല്ലാ പണികളും പൂർത്തിയാക്കിയ ശേഷം മേൽനോട്ടം പൂർണ്ണമായി പോലീസ് വകുപ്പിന് കൈമാറുമെന്ന് ടൂറിസം വകുപ്പധികൃതർ പറയുന്നു.എന്നാൽ മറ്റു ചിലവുകൾക്കുള്ള പണം തങ്ങൾക്കില്ലെന്നാണ് പോലീസിലെ ബന്ധപ്പെട്ടവരുടെ വാദം. പക്ഷെ രണ്ടു കൂട്ടരും ഒന്നിച്ചില്ലെങ്കിൽ മിഴി തുറന്ന കമറകളുടെ ഭാവിയും അവതാളത്തിലാകും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ