മുത്തലാഖ് മൗലിക അവകാശങ്ങള്‍ക്കും ലിംഗ സമത്വത്തിനും എതിരെന്ന് കേന്ദ്ര സര്‍ക്കാര്‍

Published : Oct 07, 2016, 02:43 PM ISTUpdated : Oct 04, 2018, 07:36 PM IST
മുത്തലാഖ് മൗലിക അവകാശങ്ങള്‍ക്കും ലിംഗ സമത്വത്തിനും എതിരെന്ന് കേന്ദ്ര സര്‍ക്കാര്‍

Synopsis

മുത്തലാഖ് സ്‌ത്രീകളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇത് ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. ലിംഗസമത്വത്തിന് എതിരായ നടപടിയാണിത്. സ്‌ത്രീകളുടെ അന്തസ്സില്‍ വീട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇസ്ലാമിക രാഷ്‌ട്രങ്ങളായ സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ അടക്കം ഇരുപതോളം രാജ്യങ്ങളില്‍പ്പോലും മുത്തലാഖിന് നിയന്ത്രണമുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സമുദായത്തിന്റെ വ്യക്തി നിയമത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് മുസ്ലീം വ്യക്തിനിയമബോര്‍ഡ്  സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. ശരീഅത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം, വിവാഹമോചനം, ജീവനാംശം എന്നീ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.മുസ്ലീം സ്‌ത്രീകള്‍ വിവേചനം അനുവഭിക്കുന്നുണ്ടോ എന്ന വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഷൈറാ ബാനു എന്ന യുവതിയും മുസ്ലീം വനിതാസംഘടനകളും ഇതില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'