ബി.ജെ.പി. നേതാവിന്റെ മകന്‍ യുവതിയെ ശല്യം ചെയ്ത സംഭവം: സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

Published : Aug 08, 2017, 01:11 PM ISTUpdated : Oct 05, 2018, 02:12 AM IST
ബി.ജെ.പി. നേതാവിന്റെ മകന്‍ യുവതിയെ ശല്യം ചെയ്ത സംഭവം: സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

Synopsis

ചണ്ഡീഗഡ്:   ബി.ജെ.പി ഹരിയാന അധ്യക്ഷന്റെ മകന്‍ യുവതിയെ ശല്യപ്പെടുത്തിയ കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേസില്‍ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

സംഭവം നടന്ന റോഡിലെ അഞ്ച് സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.  കാറില്‍ സഞ്ചരിക്കുന്ന യുവതിയെ മറ്റൊരു ആഡംബര കാറില്‍ ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയും സുഹൃത്തും പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  

യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുമാണ് ഇരുവര്‍ക്കെതിരേയും ചുമത്തിയിരിക്കുന്ന കേസ്. പൊലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ നടപടികളില്‍ പോരായ്മ കണ്ടാല്‍ കോടതിയെ സമീപിക്കുമെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ യുവതിയുടെ പിതാവ് നേരത്തെ വ്യക്തമാക്കിയി്ട്ടുണ്ട്.  

നേരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ മാധ്യമങ്ങള്‍ വഴി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

അതിനിടെ അറസ്റ്റ് ചെയ്ത് ഉടന്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം  സംസ്ഥാനഅധ്യക്ഷന്‍ സുഭാഷ് ബറാല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി ഫോണില്‍ ചര്‍ച്ച നടത്തി. 

അന്വേഷണം നടക്കുന്നതിനാല്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന്  ബറാല അമിത്ഷായെ  അറിയിച്ചിട്ടുണ്ട്. എന്നാല്‍ മകന്‍ കുറ്റം ചെയ്തതിന് സുഭാഷ് ബറാലെ മാറി നില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് ബി.ജെ.പി. നേതൃത്വം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ