
തൃശൂര്‍: ചാവക്കാട്ട് സാമൂഹ്യവിരുദ്ധരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പഞ്ചാരമുക്ക് സ്വദേശി ടി.വി.രമേശ് (50) ആണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കിയത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന രമേശന്‍ ഉച്ചയ്ക്ക് 1.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മകളോടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് വരികയായിരുന്ന രമേശനോട് പൂക്കുളം റോഡില്‍ വച്ച് സാമൂഹ്യവിരുദ്ധര്‍ മോശമായി പെരുമാറി. തുടര്‍ന്ന് മകളെ വീട്ടില്‍ വിട്ട ശേഷം മടങ്ങിയെത്തി സാമൂഹ്യവിരുദ്ധരുടെ നടപടി ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് ഇവര്‍ സംഘം ചേര്‍ന്ന് രമേശനെ മര്‍ദ്ദിച്ച് അവശനാക്കി. ഹൃദ്രോഗിയായിരുന്ന രമേശന്‍ കുഴഞ്ഞുവീണു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മരിച്ച രമേശന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ നാല് വരെ കോണ്‍ഗ്രസ് ചാവക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വന്‍ പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam