മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് രമേശ് ചെന്നിത്തല

Published : Aug 05, 2018, 01:48 PM ISTUpdated : Aug 05, 2018, 01:55 PM IST
മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് രമേശ് ചെന്നിത്തല

Synopsis

മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി മടങ്ങിയ സംഭവത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. കുട്ടനാട് ദുരിതാവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി  മടങ്ങിയ സംഭവത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. കുട്ടനാട് ദുരിതാവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ഓരോ മന്ത്രിയും ഓരോ കാര്യങ്ങളാണ് പറയുന്നത്. എംപിമാരെ യോഗവിവരം അറിയിച്ചത് വൈകിയെന്നും ചെന്നിത്തല പറഞ്ഞു.  

മുഖ്യമന്ത്രിയുടെ അവലോകന യോഗം പ്രഹസനമായെന്നും ചെന്നിത്തല പ്രതികരിച്ചു. ദുരന്തം പരിഹരിക്കാൻ യാതൊരു നടപടിയുമില്ല. മുഖ്യമന്ത്രി കുട്ടനാട്ടെ പ്രളയ മേഖലകൾ സന്ദർശിക്കാത്തത് പ്രതിഷേധാർഹം. കുട്ടനാട് ഇപ്പോഴും ദുരിതക്കയത്തിൽ തന്നെ, എന്നിട്ടും മുഖ്യമന്ത്രി കൂട്ടനാട്ടേക്ക് തിരിഞ്ഞു നോക്കിയില്ല.

കുട്ടനാട്ടെ കാർഷിക വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിക്ക് കത്ത് നൽകിയെന്നും ചെന്നിത്തല. രാഷ്ട്രപതിയെ സ്വീകരിക്കാൻ തനിക്ക് ഇക്കുറി ക്ഷണം കിട്ടിയില്ലെന്നും കാരണം എന്തെന്ന് വ്യക്തമല്ല എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

മന്ത്രിമാരും ഉദ്യേഗസ്ഥരുമടക്കം പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ അന്വേഷിച്ച മാധ്യമങ്ങളോട് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍റെ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടുകയായിരുന്നു.  തുടര്‍ന്ന് അസ്വസ്ഥനായ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കാതെ മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട്  കാറില്‍ കയറി തിരികെ പോയി.  

കുട്ടനാട്ടിലെ ദുരന്തം വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. മൈക്ക് തട്ടിയ സംഭവത്തില്‍ ജി സുധാകരനും അസ്വസ്ഥനായി. യോഗത്തെ കുറിച്ച ചോദിച്ചപ്പോള്‍ കാര്യങ്ങളെല്ലാം റിലീസ് വരുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. യോഗ തീരുമാനങ്ങളെ കുറിച്ച് പറയാന്‍ സാധിക്കില്ലെന്നു പറഞ്ഞ മന്ത്രി ആദ്യം കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ