മൂത്രം കുടിപ്പിച്ചു, ബെല്‍റ്റുകൊണ്ട് അടി, തല മൊട്ടയടിച്ചു; ജോലി വൈകിയതിന് ജീവനക്കാര്‍ക്ക് നല്‍കിയ ശിക്ഷ

Published : Nov 08, 2018, 05:31 PM ISTUpdated : Nov 08, 2018, 06:27 PM IST
മൂത്രം കുടിപ്പിച്ചു, ബെല്‍റ്റുകൊണ്ട് അടി, തല മൊട്ടയടിച്ചു; ജോലി വൈകിയതിന് ജീവനക്കാര്‍ക്ക് നല്‍കിയ ശിക്ഷ

Synopsis

വീട് നവീകരണവുമായി ബന്ധപ്പെട്ട് ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനി അധികൃതർ ടോയ്ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ബെൽറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുമെന്ന് ജീവനക്കാർ ആരോപിക്കുന്നു.      

ബീജിങ്: ചൈനയിൽ കെട്ടിട നിർമ്മാണ കമ്പനിയിലെ ജീവനക്കാരെകൊണ്ട് ഉദ്യോഗസ്ഥർ മൂത്രം കുടിപ്പിക്കുന്നതായി പരാതി. വീട് നവീകരണവുമായി ബന്ധപ്പെട്ട് ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനി അധികൃതർ ടോയ്ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ബെൽറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുമെന്ന് ജീവനക്കാർ ആരോപിക്കുന്നു.    

പറഞ്ഞസമയത്തിനുള്ളിൽ ജോലി തീർത്തില്ലെങ്കിൽ ഇതുമാത്രമല്ല ശിക്ഷ. തല മൊട്ടയടിപ്പിക്കുക, ടോയ്ലറ്റിലെ വെള്ളം കുടിപ്പിക്കുക, മാസ ശംബളം കുറയ്ക്കുക എന്നിങ്ങനെയുള്ള ശിക്ഷാവിധികളും കമ്പനി നടപ്പിലാക്കാറുണ്ട്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മുന്നിൽവച്ചാണ് ശിക്ഷ നടപ്പിലാക്കുക. 

ഇത് കൂടാതെ ജോലി സമയത്ത് ലോതർ ഷൂസ് ധരിക്കാതെ എത്തുന്ന ജോലിക്കാരും കമ്പനി സംഘടിപ്പിക്കുന്നതോ മറ്റ് യോഗങ്ങളിലോ ഔപചാരികമായ വസ്ത്രം ധരിക്കാതെ എത്തുന്ന ജോലിക്കാരും 500 രൂപ പിഴയടക്കണം. ഇത്തരത്തിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചൈനയിലെ ഗുയിഹോയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. 

സംഭവത്തിന്റെ ദൃശ്യങ്ങൾ ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കമ്പനിയിലെ മൂന്ന് മുതിർന്ന‌ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ അപമാനിച്ചതിനെതിരെയാണ് ഇവർക്കെതിരെ കേസെടുത്തത്. ജീവനക്കാരോടുള്ള കമ്പനിയുടെ നടപടിക്കൾക്കെതിരെ ചൈനയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്