മാവോയുടെ 125-ാം ജന്‍മദിനാഘോഷം; മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി നേതാവിനെ ചൈനീസ് സര്‍വ്വകലാശാല പുറത്താക്കി

Published : Dec 28, 2018, 07:28 PM ISTUpdated : Dec 28, 2018, 07:44 PM IST
മാവോയുടെ 125-ാം ജന്‍മദിനാഘോഷം; മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി നേതാവിനെ ചൈനീസ് സര്‍വ്വകലാശാല പുറത്താക്കി

Synopsis

മാവോ സെ തൂങിന്‍റെ 125-ാം ജന്‍മദിനാഘോഷം നടത്താന്‍ പദ്ധതിയിട്ട മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി നേതാവിനെ ചൈനീസ് സര്‍വ്വകലാശാല പുറത്താക്കി. വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പെക്കിങ്: മാവോ സെ തൂങിന്‍റെ 125-ാം ജന്‍മദിനാഘോഷം നടത്താന്‍ പദ്ധതിയിട്ട  മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി നേതാവിനെ ചൈനീസ് സര്‍വ്വകലാശാല പുറത്താക്കി. സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് നിരന്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനാലാണ്  'മാര്‍ക്‌സിസ്റ്റ് സൊസൈറ്റി' പ്രസിഡന്‍റിനെ പുറത്താക്കിയത് എന്നാണ് പെക്കിങ് സര്‍വ്വകലാശാലയുടെ വിശദീകരണം.

സര്‍വ്വകലാശാലയില്‍ മാവോ സെ തൂങിന്‍റെ ജന്‍മദിനാഘോഷം നടത്താനൊരുങ്ങിയതിന് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ വിഷയത്തിന്‍റെ തീവ്രത മനസിലാക്കി പിന്നീട് ഇയാളെ പൊലിസ് വിട്ടയയ്ക്കുകയായിരുന്നു. ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് വിദ്യാര്‍ത്ഥി നേതാവിനെ സര്‍വ്വകലാശാല പുറത്താക്കിയത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍‌ക്‌സിസ്റ്റ് സൊസൈറ്റിയെ പൊളിച്ചെഴുതാന്‍ പെക്കിംഗ് സര്‍വ്വകലാശാല ഉത്തരവിറക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരായ പുതിയ അംഗങ്ങളുടെ പട്ടിക സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചു. ചൈനയിലെ ഏറ്റവും പ്രസിദ്ധമായ സര്‍വ്വകലാശാലയാണ് പെക്കിങ്. എന്നാല്‍ പ്രസിഡന്‍റ് ഷീ ചിന്‍പിങ് അധികാരത്തിലെത്തിയതോടെ ഇവിടെ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആണവ ദുരന്തത്തെത്തുടർന്ന് അടച്ച ലോകത്തെ ഏറ്റവും വലിയ ആണവ നിലയം വീണ്ടും പ്രവർത്തനമാരംഭിക്കുന്നു; നിർണായക നീക്കവുമായി ജപ്പാൻ, പ്രതിഷേധം
യുദ്ധക്കൊതിയന്മാർ പലതും പറഞ്ഞു പരത്തുകയാണെന്ന് തുൾസി ഗബ്ബാർഡ്; 'റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല'