താമരശേരി ചുരത്തില്‍ കുരുങ്ങി ക്രിസ്മസ് ആഘോഷം

Published : Dec 25, 2017, 08:47 PM ISTUpdated : Oct 05, 2018, 03:38 AM IST
താമരശേരി ചുരത്തില്‍ കുരുങ്ങി ക്രിസ്മസ് ആഘോഷം

Synopsis

കോഴിക്കോട്: ക്രിസ്മസിന് വീട്ടിലെത്താന്‍ പുറപ്പെട്ട പലരേയും താമരശേരി ചുരം വട്ടം കറക്കി. ചുരത്തില്‍ കുരുക്കിയതോടെ പലരുടെയും പാതിരാ കുര്‍ബാന വാഹനങ്ങളിലായി. പൂര്‍ണമായും തകര്‍ന്ന ചുരം റോഡിലൂടെ വാഹനങ്ങളുടെ എണ്ണവും പെരുകിയതോടെ നാലും അഞ്ചും മണിക്കൂറെടുക്കും ചുരം കടന്നുകാട്ടാന്‍. 

അതിനിടെ ലോറിയും സ്‌കാനിയാ ബസും ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ കുടുങ്ങുന്നതോടെ വീണ്ടും പലരുടേയും കാത്തിരുപ്പ് നീണ്ടു. ചുരത്തിലെ ഒന്‍പതാം വളവൊഴുകെ മിക്ക വളവുകളിലും തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ നിരങ്ങി നിരങ്ങിയാണ് നീങ്ങുന്നത്. ക്രിസ്മസ് അവധികാലമായതോടെ ദേശീയപാത 66 ല്‍ വാഹനങ്ങളുടെ ആധിക്യമാണ്. മൈസൂര്‍, ബംഗളൂരു, ഊട്ടി തുടങ്ങിയ ഇതര സംസ്ഥാന വാഹനങ്ങള്‍ ധാരാളം പോകുന്നതും ഈ വഴിയാണ്. 

ഇതിന് പുറമെ സ്‌കാനിയ ബസുകള്‍ക്കൊപ്പം മറ്റ് ലക്ഷ്വറി വാഹനങ്ങളും ധാരാളമായി ഇതിലൂടെ ഓടുന്നുണ്ട്. അടിവാരത്ത് നിന്നും ലക്കിടിവരെയുള്ള 15 കിലോമീറ്റര്‍ താണ്ടാന്‍ വേണ്ടി വരുന്ന മണിക്കൂറുകളാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. മാസത്തിലേറെയായി താമരശേരി ചുരം റോഡ് തകരാന്‍ തുടങ്ങിയിട്ട്. കുഴിയില്‍ പാറപ്പൊടിയും ക്വാറി വേസ്റ്റും മറ്റുമിട്ട് നികത്തിയെങ്കിലും അതെല്ലാം മണിക്കൂറുകള്‍ക്കകം ഇളകി പഴയപടിയായി. 

പകല്‍ സമയത്തെ വെയിലില്‍ റോഡിലെ പാറപൊടി, പൊടിശല്യമുണ്ടാക്കുകയാണ്. അമിത ഭാരം കയറ്റിയ ലോറികള്‍ക്ക് ചുരത്തില്‍ നിരോധന മുണ്ടെങ്കിലും ഇതൊന്നും കണക്കാക്കാതെ ലോറികള്‍ ഓടുന്നുണ്ട്. ഇത്തരത്തില്‍ മൂന്ന് ലോറികള്‍ തിങ്കളാഴ്ച പൊലീസ് പിടികൂടിയിരുന്നു. ചുരം റോഡിന്റെ അറ്റകുറ്റപണിയ്ക്ക് ടെണ്ടര്‍ ആയെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കും'; ഇറാന്റെ മുന്നറിയിപ്പ്
സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, മറി കടന്നത് ഈ നേതാവിനെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്