
ഈ ഓഫീസറുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കേസ് അട്ടിമറിക്കുന്നതിനായി വന്‍ തുകകള്‍ കൈമാറ്റം ചെയ്യപ്പെട്ടതായും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം നാലിന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍.
അന്വേഷണത്തില്‍ ക്രമക്കേട് നടക്കുന്നതായി അറിയിച്ചുകൊണ്ട് സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്കു കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്ത് ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് സിബിഐ നിലപാട്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു സിബിഐ കേസ് അന്വേഷിച്ചത്.
2007ല്‍ 30 കമ്പനികള്‍ക്കായി 15 കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണെ്ടന്ന ആരോപണങ്ങള്‍ അന്വേഷിച്ചതിലാണ് ഇപ്പോള്‍ അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ഉദ്യോഗസ്ഥന്‍ അഴിമതി ആരോപിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam