ലഫ്.കേണലിന്‍റെ മകളെ പീഡിപ്പിച്ചു; കേണൽ അറസ്റ്റിൽ

Published : Nov 23, 2017, 10:15 AM ISTUpdated : Oct 04, 2018, 05:38 PM IST
ലഫ്.കേണലിന്‍റെ മകളെ പീഡിപ്പിച്ചു; കേണൽ അറസ്റ്റിൽ

Synopsis

ഷിംല:  സൈനിക പരിശീലന കമാൻഡിൽ അംഗമായ ലഫ്റ്റനന്‍റ് കേണലിന്‍റെ മകളെ പീഡിപ്പിച്ച കേണൽ അറസ്റ്റിൽ. ഷിംലയില്‍ ആര്‍മി ട്രെയിനിംഗ് കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍റെ മകളുടെ പരാതിയിലാണ് കേണലിനെതിരെ കേസെടുത്തത്. തിങ്കളാഴ്ച കേണലിന്‍റെ വീട്ടിൽ വച്ച് കേണലും സുഹൃത്തും ചേര്‍ന്ന് 21 വയസ്സുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 

മോഡലിംഗ് രംഗത്തെ പ്രമുഖനെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിച്ച ശേഷമായിരുന്നു പീഡനം. ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിച്ച ശേഷമാണ് മാനഭംഗപ്പെടുത്തിയത്. പീഡന വിവരം പുറത്തറിയിച്ചാൽ ലഫ്. കേണലായ അച്ഛന്‍റെ ജോലി നഷ്ടപ്പെടുമെന്നും കേണൽ ഭീഷണിപ്പെടുത്തിയെന്നു യുവതി പോലീസിന് മൊഴി നൽകി.

കേസിൽ പ്രതിയായ കേണലിന്‍റെ സുഹൃത്തിനെ പിടികൂടാനായിട്ടില്ല. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി
കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിന് പിന്നാലെ കേന്ദ്രത്തിൻ്റെ തിരുത്തൽ; ദില്ലിയിൽ നടക്കുന്ന എഐ ഉച്ചകോടി ക്ഷണിതാക്കളിൽ നിന്ന് ബിൽ ഗേറ്റ്സിൻ്റെ പേര് വെട്ടി