കുപ്പിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയാല്‍ തടവ് ശിക്ഷ

Web Desk |  
Published : Jun 28, 2018, 08:05 PM ISTUpdated : Oct 02, 2018, 06:43 AM IST
കുപ്പിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയാല്‍ തടവ് ശിക്ഷ

Synopsis

പരിശോധന കർശനമാക്കും പ്രശ്നം കണ്ടെത്തിയാൽ 24 മണിക്കൂറിനകം പിന്‍വലിക്കും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുമെന്ന് കമ്പനികള്‍

തിരുവനന്തപുരം: കുപ്പിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയാല്‍ 24 മണിക്കൂറിനകം വിപണിയിൽ നിന്ന് പിന്‍വലിക്കാൻ നിര്‍ദേശം നല്‍കിയെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണർ. ആവർത്തിച്ചുള്ള പരിശോധനകളിൽ പരാജയപ്പെട്ടാൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനം. അതേസമയം, തുടര്‍ പരിശോധനകളില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പല കമ്പനികളുടേയും വിശദീകരണം.

ജനുവരി മുതല്‍ മെയ് മാസം വരെ പരിശോധിച്ച കുപ്പിവെള്ളത്തില്‍ പത്ത് കമ്പനികളുടെ ഒാരോ ബാച്ചിലാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തില്‍ മാലിന്യം കണ്ടെത്തിതയത്. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയിൽ നിന്ന് പിന്‍വലിച്ചശേഷം തടവു ശിക്ഷ ലഭിക്കത്തക്ക വിധം നിയമ നടപടികളും സ്വീകരിക്കുമെന്നാണ് ഭക്ഷ്യ സുരക്ഷ കമ്മിഷണറുടെ നിലപാട്.

അതേസമയം, എല്ലാ പരിശോധനകളും പൂർത്തിയാക്കി സുരക്ഷിതമാണെന്നുറപ്പാക്കിയാണ് കുടിവെള്ളം വിപണിയിലെത്തിക്കുന്നതെന്നാണ് കമ്പനികളുടെ വാദം. പരിശോധന കർശനമാക്കാനുള്ള നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രിയും പ്രതികരിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ, അവസാനിപ്പിച്ചത് 'വന്ദേ മാതരം' പറഞ്ഞ്; തിരുവനന്തപുരം കോർപ്പറേഷനിലെ സസ്പെൻസ് തുടർന്ന് ബിജെപി
പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''