വയല്‍ക്കിളികളെ കൊല്ലുന്ന ശവംതീനി കഴുകന്മാരാണ് കമ്മ്യൂണിസ്റ്റുകാര്‍:  എം.എം.ഹസന്‍

web desk |  
Published : Mar 20, 2018, 05:22 PM ISTUpdated : Jun 08, 2018, 05:47 PM IST
വയല്‍ക്കിളികളെ കൊല്ലുന്ന ശവംതീനി കഴുകന്മാരാണ് കമ്മ്യൂണിസ്റ്റുകാര്‍:  എം.എം.ഹസന്‍

Synopsis

ജില്ലയിലെ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളികളുടെ സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.

കണ്ണൂര്‍: ജില്ലയിലെ കീഴാറ്റൂരില്‍ നടക്കുന്ന വയല്‍ക്കിളികളുടെ സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. വയല്‍ക്കിളികളല്ല വയല്‍ക്കഴുകന്മാരാണ് കീഴാറ്റൂരില്‍ സമരം ചെയ്യുന്നതെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവന സമരത്തിനെതിരായ ഭീഷണിയാണ്. വികസന വിരോധികളെന്ന് മുദ്രകുത്തിയും ജനകീയ സമരമല്ലെന്ന് പ്രചരിപ്പിച്ചും കീഴാറ്റൂര്‍ സമരത്തെ തകര്‍ക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വയല്‍ക്കിളികളുടെ ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും വ്യാമോഹിക്കേണ്ടെന്നും ഹസന്‍ പറഞ്ഞു. 

റിയല്‍ എസ്റ്റേറ്റ്, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് കഴുകന്മാര്‍ കീഴാറ്റൂരിന് മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. ആക്രമിച്ചും കൊന്നും വയല്‍ക്കിളികളുടെ ശവം തിന്നാന്‍ വട്ടമിട്ടു പറക്കുന്നവരാണ് സിപിഎം. അവരെ കഴുകന്മാരെന്നാണ് വിളിക്കേണ്ടത്. കേരളത്തില്‍ ആദ്യമായിട്ടല്ല ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ സിപിഎം തന്ന സമരങ്ങള്‍ നടത്തിയിട്ടുണ്ട്. സിപിഎം കൊടികുത്തിയ സമരം ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്തിന്റെ ഉടമയായ പ്രവാസി ആത്മഹത്യ ചെയ്ത സാഹചര്യവരെയുണ്ടായി. 

റവന്യൂ വകുപ്പ് സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശം വച്ചിട്ടും സമരക്കാരുടെ പന്തല്‍ കത്തിക്കുന്നതിനാണ് സിപിഎം ചെയ്തതെന്നും ഹസന്‍ പറഞ്ഞു. വികസനത്തിനെതിരായല്ല, സ്വന്തം ഭൂമി സംരക്ഷിക്കാനാണ് വയല്‍ക്കിളികള്‍ സമരം ചെയ്യുന്നത്. മേല്‍പ്പാലം ഉള്‍പ്പെടെയുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ സമരക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാറിവ പരിഗണിക്കുന്നില്ലെന്നും ഹസന്‍ ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിടികൂടിയില്ലെങ്കിൽ ജനങ്ങളുടെ വയറ്റിലെത്തുമായിരുന്നു, രാജസ്ഥാനിലും ജാര്‍ഖണ്ഡിലും ഒന്നര ലക്ഷം കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
'ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി, 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ സാധ്യത'; ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി