
മാധ്യമം പത്രത്തിൻറെ ലേഖകനായ ഉമര്നെയ് വാതുക്കലിൻറെ ആരോപണങ്ങള് ഇങ്ങനെ...ലൈസൻസില്ലാതെ ബൈക്കോടിച്ചതിന് പിടികൂടിയ ഒരു വിദ്യാര്‍ത്ഥിയോട് വഴിക്കടവ് എസ് ഐ മോശമായി പെരുമാറിയത് ഉമര്‍ വാര്‍ത്തയാക്കിയിരുന്നു...അന്ന് മുതല്‍ എസ് ഐ വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണ്.
തുടര്‍ന്ന് ലൈസൻസില്ലാതെ ബൈക്കോടിച്ച ഉമറിൻറെ മകനേയും ഒരിക്കല് എസ്ഐ പിടികൂടി.നിയമാനുസൃതനടപടികളെടുക്കുന്നതിന് പകരം കുട്ടിയെ ആകാശക്കസേരയില്‍ ഇരുത്തുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ എസ് ഐ സ്വീകരിച്ചുവെന്നാണ് ഉമര്‍ പറയുന്നത്...വഴിക്കടവ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് റിപ്പോട്ട് ചെയ്യാനെത്തിയ ഉമറിനെ പിന്നീട് ഈ സംഭവത്തില്‍ ഒന്നാം പ്രതിയാക്കി കേസെടുത്തു...കേസില്‍ കോടതി സമണ്‍സുമയച്ചു...ഇത്തരത്തില്‍ കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില് 5 കേസുകളാണ് തനിക്കും കുടുംബാഗങ്ങള്‍ക്കുമെതിരായി വഴിക്കടവ് പൊലീസ് സ്റ്റേഷനിലെടുത്തിരിക്കുന്നതെന്ന് ഉമര്‍..
സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് വഴിക്കടവ് എസ് ഐ ഹരികൃഷ്ണൻ സൃഷ്ടിക്കുന്നതെന്നും ഉമര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉമറിൻറേത് വെറും ആരോപണങ്ങളാണെന്നാണ് വഴിക്കടവ് എസ് ഐ ഹരികൃഷ്ണൻറെ നിലപാട്. എസ് ഐ ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള മുഖ്യരാഷ്ട്രയകക്ഷികളെല്ലാം രംഗത്തുണ്ട്...മാവോയിസ്റ്റ് ഭീഷണി നില നില്ക്കുന്ന മേഖലയായതിനാല്‍ പ്രത്യേകപരിശീലനം കിട്ടിയ പൊലീസുകാരെ ആണ് ഈ മേഖലയിലേക്ക്നിയോഗിച്ചിരിക്കുന്നത്...ഇവരെ സ്ഥലം മാറ്റം അടക്കുമുള്ള നടപടി സ്വീകരിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടേത് എന്നാണ്സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam