താനൂരിന്റെ തീരദേശങ്ങളില്‍ സംഘര്‍ഷം തുടരുന്നു

Published : May 28, 2016, 08:16 PM ISTUpdated : Oct 05, 2018, 02:30 AM IST
താനൂരിന്റെ തീരദേശങ്ങളില്‍ സംഘര്‍ഷം തുടരുന്നു

Synopsis

താനൂരിന്റെ തീരദേശങ്ങളില്‍ സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനൂരിന്റെ തീരമേഖലയില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അക്രമസംഭവങ്ങള്‍ കൂടുതല്‍ അരങ്ങേറിയിത്. ലീഗ് പ്രവര്‍ത്തകരുടെയും സിപിഎം പ്രവര്‍ത്തകരുടെയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. കേട്ടുകേള്‍വിയില്ലാത്ത അക്രമപരമ്പരയാണ് നടക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച എം പി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം വി അബ്‍ദുറഹിമാന്റെ വിജയാഹ്ലാദ പ്രകടനം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്ന് സിപിഎം ആരോപിച്ചു.

അക്രമം തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങള്‍.

സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം താനൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പും താനൂരില്‍ വലിയ രീതിയിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്