മൂന്നും ആറും വയസുള്ള പെണ്‍മക്കള്‍ക്കൊപ്പം ദമ്പതികള്‍ പുഴയില്‍ ചാടി മരിച്ചു

By Web DeskFirst Published Feb 7, 2018, 1:18 PM IST
Highlights

ഹൈദരാബാദ്: മൂന്നും ആറും വയസുള്ള മക്കള്‍ക്കൊപ്പം ദമ്പതികള്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ കീസാരിയിലാണ് സംഭവം. 
രമേഷ്(32) ഭാര്യ മാനസ(24) എന്നിവരാണ് മക്കളോടൊപ്പം പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഹൈദരാബാദിലെ കൊണ്ടാപൂര്‍ ഗ്രാമത്തിലെ ഗട്ട്കേസറിലാണ് രമേഷും ഭാര്യയും മക്കളും മാതാപിതാക്കളുടെ കൂടെ താമസിച്ചിരുന്നത്.പെണ്‍മക്കള്‍ക്ക് ജന്മം നല്‍കിയതിന്‍റെ പേരില്‍ രമേഷിന്‍റെ വീട്ടില്‍ നിന്ന് മാനസിക പീഡനമായിരുന്നു മാനസക്കെന്ന് പൊലീസ് പറഞ്ഞു.

2014 ല്‍ വിവാഹിതരായ ഇവര്‍‍ക്ക് ഗീതശ്രീ, ദിവ്യശ്രീ എന്ന രണ്ടുപെണ്‍മക്കളാണുള്ളത്. മകന് ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ മാനസയോട് രമേഷിന്‍റെ അമ്മ വഴക്കിട്ടിരുന്നു. സ്വത്തുക്കളൊക്കെ രമേഷിന്‍റെ സഹോദരിമാര്‍ക്ക് എഴുതി നല്‍കുമെന്ന് പറയുകയും ചെയ്തിരുന്നു. 

ഇതിനെ തുടര്‍ന്ന് സഹോദരിമാരുമായി രമേഷ് വഴക്കിട്ടിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ മാതാപിതാക്കളും സഹോദരിമാരുമായി രമേഷ് സംസാരിച്ചിരുന്നു. എന്നാല്‍ അരിശം പിടിച്ച രമേഷ് ഭാര്യയേയും മക്കളെയും കൂട്ടി വീടുവിട്ടിറങ്ങി.

കുറെ സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ച് വരാത്തതിനെ തുടര്‍ന്ന് സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.  തുടര്‍ന്നാണ് പുഴയുടെ സമീപത്തായി ബൈക്ക് പാര്‍ക്ക് ചെയ്തത് കണ്ടത്. ഉടനെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാനസയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

click me!