ഗോവധം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജയിലിലടച്ചെന്ന് ആരോപണം

Published : Dec 31, 2017, 09:19 PM ISTUpdated : Oct 04, 2018, 04:21 PM IST
ഗോവധം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജയിലിലടച്ചെന്ന് ആരോപണം

Synopsis

ലഖ്‌നൗ: മുസാഫര്‍ നഗര്‍ ജില്ലയിലെ ഖട്ടൗലി ജില്ലയില്‍ ഗോവധം ആരോപിച്ച് പന്ത്രണ്ടും പതിനാറും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ജയിലിലടച്ചെന്ന് ആരോപണം. ഇവരോടൊപ്പം ബന്ധുക്കളായ ഏഴ് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് പോലീസ് കോടതിയില്‍ ബോധിപ്പിച്ചതാണ് ഇവരെ ജുവനൈല്‍ ഹോമിലാക്കുന്നതിന് പകരം ജയിലിലാക്കാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.  പ്രായപൂര്‍ത്തിയാകാത്തവരെ വിലങ്ങണിയിക്കാനോ ജയിലിലടയ്ക്കാനോ പാടില്ലെന്നും ജുവനൈല്‍ ഹോമിലാക്കണമെന്നുമാണ് നിയമം.

ഇവരില്‍ നിന്ന് 10 കിലോ മാംസവും മൃഗങ്ങളെ കൊല്ലാനുപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തെന്നും പോലീസ് കോടതിയെ ധരിപ്പിച്ചു. പശുവിന്‍ തോലുകളും പോലീസ് കണ്ടെടുത്തതായാണ് വിവരം. അറസ്റ്റിലായവരില്‍ പെണ്‍കുട്ടികളുടെ അമ്മയും ഉള്‍പ്പെടും. ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഗ്രാമവാസികള്‍ സംഘടിച്ച് പോലീസിനെതിരെ പ്രതിഷേധം ആരംഭിച്ചു. പെണ്‍കുട്ടികളുടെ പിതാവ് നസിമൂദ്ദീനാണ് പ്രധാന പ്രതിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെല്ലാം കുറ്റം ചെയ്തിട്ടുണ്ടെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പോലീസ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ