
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച മന്ത്രിമാരുടെ പട്ടിക അംഗീകരിക്കാന്‍ സി പി ഐ എം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണ് സി പി ഐ എമ്മിനുണ്ടാവുക. പിണറായി വിജയന് പുറമെ ഇ പി ജയരാജന്‍, തോമസ് ഐസക്,
എ കെ ബാലന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, കെ ടി ജലീല്‍, സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, ജി സുധാകരന്‍, കടകംപളളി സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്. സ്പീക്കര്‍ സ്ഥാനത്തേക്ക് പി ശ്രീരാമകൃഷ്ണനെ പരിഗണിക്കുന്നു. ഇവയില്‍ മാറ്റം വരുത്തണോ എന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. മന്ത്രിമാരെ തീരുമാനിക്കാന്‍ സി പി ഐ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരും. പാര്‍ട്ടിക്ക് നല്‍കിയ നാല് മന്ത്രിസ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നാണ് സൂചന. വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, ഇ എസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്‍, കെ രാജു എന്നിവരൊക്കെ സി പി ഐയുടെ മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. സി പി ഐക്കു ലഭിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലും തീരുമാനമുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam