ദില്ലിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ കൂടുന്നു

Published : Nov 24, 2017, 11:05 PM ISTUpdated : Oct 05, 2018, 03:56 AM IST
ദില്ലിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ കൂടുന്നു

Synopsis

ദില്ലി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ രാജ്യതലസ്ഥാനത്ത് വർധിക്കുന്നതായി കണക്കുകൾ. ദില്ലിയിൽ റിപ്പോർട്ട് ചെയ്യുന്ന പീഡനക്കേസുകളിൽ 44 ശതമാനവും പോക്സോ കേസുകളാണ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയുടെ കണക്കുകളും ഭയപ്പെടുത്തുന്നതാണ്.

2012 ൽ രാജ്യത്തെ നടുക്കിയ നിർഭയ കേസ് മുതൽ ഏറ്റവുമൊടുവിൽ നാല് വയസ്സുകാരിക്ക് ഏൽക്കേണ്ടിവന്ന ലൈംഗിക പീഡനം വരെ. ദില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ദിനംപ്രതി വ‌ർധിക്കുകയാണ്. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വ‌ർധിക്കുന്നതായി പൊലീസിന്‍റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത പീഡനക്കേസുകളിൽ പകുതിയും കുട്ടികൾക്കെതിരായ പോക്സോ കേസുകളാണ്. ദില്ലിയുടെ അതിർത്തി ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയുള്ള കവർച്ച, പീഡനം തുടങ്ങിയ കേസുകൾ ഓരോ വ‌ർഷവും കൂടിവരുന്നു. 2015 ൽ 55 ശതമാനയിരുന്നെങ്കിൽ 2016 ൽ 59 ശതമാനമായി കേസുകൾ വർധിച്ചു. കുറ്റവാളികളെ പിടികൂടുന്ന കാര്യത്തിലും ദില്ലി പൊലീസ് അലംഭാവം കാട്ടുന്നുവെന്ന് കണക്കുകളിൽ വ്യക്തം

പൊലീസ് ഉദ്യോഗസ്ഥരുടെ കുറവാണ് ദില്ലയിലെ കുറ്റകൃത്യങ്ങൾ വ‌ർധിക്കാൻ മറ്റൊരു കാരണം. 12 ഡിസിപി ഓഫീസുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ സിവിൽ പൊലീസ് ഓഫീസർമാരുടെ എണ്ണത്തിൽ വരെ ഗണ്യമായ കുറവാണുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന
ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന, കോൺഗ്രസിനേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകള്‍