
കോട്ടയം: ചെഗുവേരയെ പ്രകീര്‍ത്തിച്ച സി.കെ പത്മനാഭന്‍ ബി.ജെ.പി നേതൃയോഗങ്ങളില്‍ ഒറ്റപ്പെട്ടു. സികെപിക്കെതിരെ നേതൃയോഗത്തില്‍ നിശിത വിമര്‍ശനം ഉയര്‍ന്നു. പത്ഭനാഭന്റെ നിലപാടിനോട് ആര്‍എസ്എസ് കടുത്ത അതൃപ്തി അറിയിച്ചു. എഎന്‍ രാധാകൃഷ്ണന്‍ എംടി വാസുദേവന്‍നായര്‍ക്കും, കമലിനും, ചെഗുവേരയ്ക്കുമെതിരെ നടത്തിയ പ്രസ്താവനകളെ തള്ളിയാണ് സികെ പത്മാനഭന്‍ പരസ്യമായി രംഗത്തുവന്നത്. ഇതില്‍ ചെഗുവേരയെ ആരാധ്യ പുരുഷനായി അവതരിപ്പിച്ച പ്രസ്താവനക്കെതിരെയാണ് ആര്‍എസ്എസിലും ബിജെപിയും രോഷം.
ആര്‍എസ്അസ് കടുത്ത അതൃപ്തി ബിജെപിയെ അറിയിച്ചു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കേണ്ട വേളയില്‍ വിവാദമുണ്ടാക്കിയത് ശരിയായില്ലെന്ന വികാരമാണ് ആര്‍എസ്എസിന്. ആര്‍എസ്എസിന്റെ അതൃപ്തി വ്യക്തമായതോടെ സംസ്ഥാന നേതൃയോഗത്തിലും സികെപിക്കെതിരെ വിമര്‍ശനമുണ്ടായി. പ്രസ്താവന ശരിയായില്ലെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. നടപടി ആവശ്യവും ഉണ്ടായി.
എന്നാല്‍ കടുത്ത വിമര്‍ശനമുയര്‍ന്നെങ്കിലും സികെപിക്കെതിരെ എന്തെങ്കിലും നടപടിയെക്കുറിച്ചുള്ള ആലോചന പാര്‍ട്ടിയില്‍ തുടങ്ങിയിട്ടില്ലെന്നാണ് വിവരം. ദേശീയ സമിതി അംഗമായ സികെപിക്കെതിരെ നടപടിയുണ്ടെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേൃത്വമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam