
മോസ്കോ: കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങുക, അതും ലോകകപ്പ് സെമി ഫെെനലില്‍. ഒരു ടീം ആകെ തകര്‍ന്ന് പോകാന്‍ സാധ്യതയുള്ള സമയം. പക്ഷേ, ക്രൊയേഷ്യ തളര്‍ന്നില്ല. മധ്യനിരയുടെ കരുത്തില്‍ അവര്‍ പൊരുതി. രണ്ടാം പകുതിയില്‍ നിരന്തരം ആക്രമണങ്ങള്‍ക്കൊടുവില്‍ അവര്‍ ഇംഗ്ലീഷ് പോസ്റ്റില്‍ ആദ്യ ഗോള്‍ നിക്ഷേപിച്ചു.
എക്സ്‍ട്രാ ടെെമില്‍ വീണ്ടും ഇംഗ്ലീഷ് വല തുളച്ച് വിജയ ഗോളും പേരിലെഴുതി. ക്രെയേഷ്യന്‍ വിജയഗാഥയില്‍ ഒരുപാട് പേരുടെ കയ്യൊപ്പുണ്ട്. പക്ഷേ, ഈ താരത്തിനൊപ്പം ആര്‍ക്കും എത്താനാവില്ല. ഒപ്പം ക്രെയേഷ്യന്‍ ടീമിന് മുഴുവന്‍ ആ നേട്ടം പങ്കുവെയ്ക്കാമെന്ന് മാത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam