
വെള്ളിയാഴ്ച പുലർച്ചെയോടെ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചില്ല.
തമിഴ്നാടിന്റെ തീരദേശങ്ങളിലും വടക്കൻ മേഖലയിലും കനത്തമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ 13 തീരജില്ലകളും ജാഗ്രതയിലാണ്. ചുഴലിക്കാറ്റിനെ നേരിടാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നു റവന്യുമന്ത്രി ആർ.ബി. ഉദയകുമാർ പറഞ്ഞു.
ചുഴലിക്കാറ്റിൽ വൈദ്യുത തകരാറും അപകടവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട് വൈദ്യുതി വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.
ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam