ഡെയിലി മെയിലും പീപ്പിള്‍സ് ഡെയിലിയും കൈകോര്‍ക്കുന്നു

Published : Aug 16, 2016, 05:38 AM ISTUpdated : Oct 04, 2018, 11:53 PM IST
ഡെയിലി മെയിലും പീപ്പിള്‍സ് ഡെയിലിയും കൈകോര്‍ക്കുന്നു

Synopsis

ബ്രിട്ടീഷ് പത്രമായ ‘ഡെയ്‌ലി മെയിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ‘പീപ്പിള്‍സ് ഡെയ്‌ലി’യും കൈക്കോര്‍ക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റാണ് ഡെയ്‌ലി മെയിലിന്റേത്. ദിവസവും ഒന്നരക്കോടി ആളുകളാണ് ഡെയ്‌ലി മെയില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്. ചൈനയിലെ പ്രധാന പത്രമായ ഡെയ്‌ലി മെയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള പ്രധാന മാധ്യമമാണ്.

പുതിയ കരാറിലൂടെ ഡെയ്‌ലി മെയിലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചൈനക്കാര്‍ക്കും വായിക്കാം. ചൈനയിലെ വാര്‍ത്തകളുടെ കവറേജ് ലോകത്ത് വര്‍ദ്ധിപ്പിക്കാനാണ് കരാറിലൂടെ ഉദ്ധേശിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഇല്ലാതെയാണ് ഇരു പത്രങ്ങളും വാര്‍ത്തകള്‍ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയില്‍ 40 വാര്‍ത്തകള്‍ ഇരു പത്രങ്ങളും കൈമാറും.

ഡെയ്‌ലി മെയിലിന് ചൈനയിലെ വായനക്കാരില്‍ നേരത്തെ തന്നെ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇരു പത്രങ്ങളും കരാറിലേര്‍പ്പെടാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും