ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ദളിത് കുടുംബത്തെ ആക്രമിച്ചു

Web Desk |  
Published : Jul 24, 2016, 11:30 AM ISTUpdated : Oct 05, 2018, 12:07 AM IST
ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ദളിത് കുടുംബത്തെ ആക്രമിച്ചു

Synopsis

ചിക്കമംഗളുരു: ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് കര്‍ണാടകയിലെ ദളിത് കുടുംബത്തെ ആക്രമിച്ചു. ചിക്കമംഗളുരുവില്‍ കഴിഞ്ഞ ആഴ്ചയാണ് ദളിത് കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായത്. ജൂലൈ പതിനേഴിനാണ് അമ്പതോളം വരുന്ന സംഘം ദളിത് കുടുംബത്തെ ആക്രമിച്ചത്. കര്‍ണാടക കമ്മ്യൂണല്‍ ഹാര്‍മണി ഫോറം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആക്രമത്തില്‍ സാരമായി പരിക്കേറ്റ മൂന്നംഗ കുടുംബം ഇപ്പോള്‍ ചികില്‍സയിലാണ്. ഇതില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടതായും ആരോപണമുണ്ട്. സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് കര്‍ണാടക മന്ത്രി റോഷന്‍ ബെയ്ഗ് രംഗത്തുവന്നു. ഗുജറാത്തിലെ പോലെയുള്ള സംഭവങ്ങള്‍ കര്‍ണാടകയില്‍ അനുവദിക്കില്ലെന്നും ബെയ്‌ഗ് പറഞ്ഞു. തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാന്‍ ബജ്റംഗ് ദള്‍ ആരാണെന്നും മന്ത്രി ചോദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം