
മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചുവെന്നാണ് പരാതി.വര്‍ഷങ്ങള്‍ക്ക് മുമ്പ് അയല്‍വാസിതന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
നടന്ന കാര്യങ്ങളെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ.കഴിഞ്ഞ മാസം 18 നാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കുട്ടി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് വ്യക്തമായി.കുട്ടിയെ കണ്ടെത്തുകയും ചെയ്തു. അധ്യാപിക അപമാനിച്ചതിനെ തുടര്‍ന്നാണത്രെ കുട്ടി വീട് വിട്ടത്. കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് അനില്‍കുമാര്‍ എന്നയാള്‍ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇയാള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞാണത്രെ സമീപത്തെ വാഴത്തോട്ടത്തി്‍ കൊണ്ടുപോയി ശാരീരികമായി ചൂഷണം ചെയ്തത്. ഇയാള്‍ 500 രൂപ വാങ്ങിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനത്തെ പറ്റി പെണ്‍കുട്ടി വെളിപ്പെടുത്തിയത്.അയല്‍വാസിയായ മധ്യവയസ്കനാണ് അന്ന് കുട്ടിയെ പല തവണ പീഡിപ്പിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ചെറുകോട് സ്വദേശി വാസുദേവനെ അറസ്റ്റ് ചെയ്തു.
2014 ല്‍ ആയിരുന്നു ഈ സംഭവം.വാസുദേവനെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, എസ് സി എസ്ടി വിഭാഗക്കാര്‍ക്കെതിരായ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.റെയില്‍വേസ്റ്റേഷനില്‍വച്ച് പീഡിപ്പിച്ച അനില്‍കുമാറിനെ പിടികൂടാനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam