നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തിന്റെ രഹസ്യ വിവരം നല്‍കിയയാള്‍ക്ക് പിന്നെ സംഭവിച്ചത്

Published : Aug 15, 2016, 02:06 PM ISTUpdated : Oct 04, 2018, 11:55 PM IST
നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തിന്റെ രഹസ്യ വിവരം നല്‍കിയയാള്‍ക്ക് പിന്നെ സംഭവിച്ചത്

Synopsis

സംസ്ഥാനത്തെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത് കഴിഞ്ഞവര്‍ഷം. 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഇതുവരെ  36 പേരാണ് അറസ്റ്റിലായത്‍. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള ഈ കൊള്ളയെപ്പറ്റി കസ്റ്റംസിന് രഹസ്യവിവരം നല്‍കുന്നത് കേസിലെ മുഖ്യപ്രതികൂടിയും  ഇമിഗ്രേഷന്‍ ഓഫീസറുമായ ജാബിന്‍ ബഷീറിന്റെ ഭാര്യാപിതാവ് സി.കെ റസാഖ് ആയിരുന്നു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വീട്ടില്‍ സ്വര്‍ണബിസ്ക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നത് കണ്ട് മകള്‍ തന്നെയായിരുന്നു പിതാവിനെ ഇക്കാര്യം അറിയിയിച്ചത്.

റസാഖ് ഇക്കാര്യം അന്വേഷണ ഏജന്‍സികളെ അറിയിച്ചതോടെ വധഭീഷണികളുമായി കള്ളക്കടത്ത് റാക്കറ്റ് രംഗത്തെത്തി. പല തവണ ആക്രമണം ഉണ്ടായി. ഇതോടെ വാടക വീടുകളിലായി താമസം. ഹൈക്കോടതി ജഡ്ജിയെ വരെ തങ്ങള്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും ജാമ്യത്തിലിറങ്ങിയാല്‍ ആ ദിവസം തന്നെ കൊല്ലുമെന്നും റാക്കറ്റിന്റെ ആളുകള്‍ റസാഖിനെ ഭീഷണിപ്പെടുത്തി. എന്ത്കൊണ്ട് പെലീസ് സംരക്ഷണം വേണ്ടെന്ന് വെച്ചു എന്നതിന് റസാഖിന് കൃത്യമായ ഉത്തരമുണ്ട്. കള്ളക്കടത്ത് റാക്കറ്റ് കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സാധിക്കാതെ വന്നാല്‍ പൊലീസിനെ ഉപയോഗിച്ചും അത് ചെയ്യുമെന്ന് റസാഖ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും