ദീപക് വധക്കേസ്:കുറ്റം തെളിയിക്കാനായില്ല; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Published : Apr 10, 2017, 01:35 PM ISTUpdated : Oct 05, 2018, 01:03 AM IST
ദീപക് വധക്കേസ്:കുറ്റം തെളിയിക്കാനായില്ല; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Synopsis

തൃശൂര്‍: ജനതാദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍  മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി.  നീതിതേടി മേല്‍കോടതിയെ സമീപിക്കുമെന്ന് ദീപക്കിന്റെ കുടുംബം പ്രതികരിച്ചു.

2015 മാര്‍ച്ച് 24-നാണ് പഴുവില്‍ സെന്ററില്‍ വെച്ച് ദീപക് വെട്ടേറ്റ് മരിച്ചത്. രാത്രി പത്തരയോടെ റേഷന്‍ കട അടച്ചശേഷം വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് മുഖംമൂടിധരിച്ചെത്തിയ നാലംഗ സംഘം ദീപക്കിനെ വെട്ടിവീഴത്തിയത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരായിരുന്ന കേസിലെ പ്രതികള്‍. മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ദീപക് കൊലചെയ്യപ്പെടുന്നതിന് ഏതാനും നാള്‍ മുമ്പാണ് ജനാദളില്‍ ചേര്‍ന്നത്.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നായിരുന്നു ആരോപണം. പ്രതികളില്‍ ഓരാളുമായുണ്ടായ സംഘട്ടനവും അന്വേഷണസംഘം പരിഗണനയില്‍ വന്നു. മുഖം മൂടി ആക്രമണമായിരുന്നില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന ഒറ്റ വരി വിധി ന്യായമാണ്  തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജ് നിക്‌സണ്‍ എം.ജോസഫ് പുറപ്പെടുവിച്ചത്. ഏപ്രില്‍ ഒന്നിനാണ് വിചാരണ തുടങ്ങിയത്. 139 സാക്ഷികളില്‍ 77 പേരെ കോടതി വിസ്തരിച്ചു. 161 രേഖകള്‍ പരിശോധിച്ചു.

കേസ് നടപടികള്‍ 2016 ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പലകാരണങ്ങള്‍കൊണ്ടും നീണ്ടുപോവുകയായിരുന്നു. വിധിക്കെതിരെ  മേല്‍കോടതിയെ സമീപിക്കുമെന്ന് ദീപകിന്റെ സഹോദരന്‍ ധീരജ് പറഞ്ഞു. കൊലചെയ്യപ്പെടുമ്പോള്‍ ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു പി.ജി. ദീപക്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബംഗാളില്‍ പോര് കടുക്കുന്നു; മമതയുടെ പരാതിയില്‍ ഇഡിക്കെതിരെ കേസെടുത്ത് പൊലീസ്
രാത്രി വന്ന ഓ‍ർഡർ 3 എലിവിഷം! ഡെലിവറി ബോയ് കണ്ടത് കരച്ചിലോടെ നിൽക്കുന്ന യുവതിയെ; തന്ത്രപൂർവ്വം ക്യാൻസലാക്കി, യുവതിക്ക് പുതുജീവൻ