ദില്ലി കൂട്ടബലാത്സംഗം; വധശിക്ഷ പുനഃപരിശോധനക്കണമെന്ന ഹർജികളിൽ വാദം തുടങ്ങി

Published : Dec 12, 2017, 06:03 PM ISTUpdated : Oct 05, 2018, 02:57 AM IST
ദില്ലി കൂട്ടബലാത്സംഗം; വധശിക്ഷ  പുനഃപരിശോധനക്കണമെന്ന ഹർജികളിൽ വാദം തുടങ്ങി

Synopsis

ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസിലെ വധശിക്ഷ  പുനഃപരിശോധനക്കണമെന്ന ഹർജികളിൽ വാദം തുടങ്ങി. പ്രതികളിൽ ഒരാളായ മുകേഷിന്‍റെ ഹർജി മാത്രമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിച്ചത്. പ്രതികളായ വിനയ്, അക്ഷയ്, പവൻ എന്നിവരുടെ ഹർജികളിൽ വാദം കേൾക്കുന്നത് ജനുവരി 22 ലേക്ക് മാറ്റി.  

അന്വേഷണസംഘം  മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് മുകേഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ എം.എൽ ശർമ്മ വാദിച്ചു.  കേസ് അന്വേഷണവും  തെളിവുകളും തൃപ്തികരമല്ലെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം സർക്കാർ അഭിഭാഷകൻ എതിർത്തതോടെ ഹർജിയിൽ കോടതി തീരുമാനമെടുത്തില്ല. വധശിക്ഷ ശരിവച്ച കീഴ്ക്കോടതി  ഉത്തരവ് കഴിഞ്ഞ മെയ് അഞ്ചിനാണ് സുപ്രീംകോടതി ശരിവച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോസ്കോയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മണിക്കൂറുകൾ അടച്ചിട്ടു; നടപടി 4 വിമാനത്താവളം ലക്ഷ്യമിട്ട് 11 ഡ്രോണുകൾ എത്തിയതോടെ
'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി