പണം അസാധുവാക്കൽ: രാഷ്ട്രപതിയും അറിയരുതെന്ന് തീരുമാനിച്ചു?

Published : Dec 04, 2016, 07:39 AM ISTUpdated : Oct 04, 2018, 04:21 PM IST
പണം അസാധുവാക്കൽ: രാഷ്ട്രപതിയും അറിയരുതെന്ന് തീരുമാനിച്ചു?

Synopsis

ദില്ലി: പണം അസാധുവാക്കാനുള്ള തീരുമാനം രാഷ്ട്പതി പ്രണബ് മുഖർജിയുടെ ഓഫീസ് നേരത്തെ അറിയരുതെന്ന് തീരുമാനിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീങ്ങിയതെന്ന് വ്യക്തമാകുന്നു. ഓ‍ർഡിനൻസിന് പകരം ഗസറ്റ് വിജ്ഞാപനത്തിനുള്ള തീരുമാനം രാഷ്ട്പതിയുടെ ഓഫീസ് വഴി ഇതു ചോരും എന്ന നിഗമനം കാരണമായിരുന്നു എന്നാണ് സൂചന.

പണം അസാധുവാക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നല്കിയിരിക്കുന്ന ഹർജിയിലെ പ്രധാന വാദം സർക്കാർ 1978ലെ പണം അസാധുവാക്കൽ നിയമം വഴി പാർലമെന്റിനറ അനുമതി തേടിയില്ല എന്നതാണ്. പകരം ബ്രിട്ടീഷ് കാലത്ത് പാസ്സാക്കിയ റിസർവ്വ ബാങ്ക് നിയമത്തിലെ 134 വകുപ്പ് പ്രകാരം ഗസറ്റ് വിജ്ഞാപനത്തിലൂടെയായിരുന്നു. ഇതിനു മുമ്പ് 1978ൽ പണം അസാധുവാക്കലിന് ജനതാ സർക്കാർ തീരുമാനിച്ചപ്പോൾ രാഷ്ട്പതി ഒപ്പു വച്ച ഓർഡിനൻസ് ആദ്യം ഇറക്കുകയും പിന്നീട് പാർലമെന്റിന്റെ അനുമതി വാങ്ങുകയും ചെയ്തു. എന്നാൽ ഇത്തവണ വിജ്ഞാപനത്തിന്റെ വഴി തേടിയത് ഈ തീരുമാനം രാഷ്ട്രപതി ഭവൻ നേരത്തെ അറിയണ്ട എന്ന ലക്ഷ്യത്തൊടെയാണെന്നാണ് സൂചന.

ഓർഡിനൻസിനുള്ള ശുപാർശയാണെങ്കിൽ അത് രാഷ്ട്പതിയെ അറിയിക്കണം. അതിൽ രാഷ്ട്പതി ഒപ്പു വച്ച ശേഷമേ തീരുമാനം നടപ്പാകൂ. രാഷ്ട്പതി നേരത്തെ ഇതറിയരുതെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചോ. അതോ രാഷ്ട്രപതിയുടെ ഓഫീസിനു നേതൃത്വം നല്കുന്നവരിൽ നിന്ന് ഇത് ചോരും എന്ന് പിഎംഒ കരുതിയോ തുടങ്ങിയ സംശയങ്ങളാണ് ഉയരുന്നത്.

രാഷ്ട്രത്തോടുള്ള അഭിസംബോധനയ്ക്ക് അരമണിക്കൂർ മുമ്പ് മാത്രമാണ് മോദി രാഷ്ട്പതിയെ വിവരം അറിയിച്ചത്. നിയമക്കുരുക്ക് ഒഴിവാക്കി എങ്ങനെ വിജ്ഞാപനം തയ്യാറാക്കാം എന്ന് ചർച്ച ചെയ്ത വിദഗ്ധർ നോർത്ത് ബ്ളോക്കിൽ ബജറ്റ് തയ്യാറാക്കുന്ന രഹസ്യമുറിയിൽ ഒരു ദിവസം തങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നരേന്ദ്ര മോദി നാളെ പാലക്കാട്; പരിപാടിയുടെ ഷെഡ്യൂൾ
ഇരട്ടത്താപ്പ്, ഭീകരതയുടെ സുരക്ഷിത താവളമായി പാകിസ്ഥാൻ തുടരുന്നു; നടുക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് കോൺഗ്രഷണൽ റിപ്പോർട്ട്