
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ പൊലീസ് അറസ്റ്റ് ചെയ്‍ത നടന്‍ ദിലീപിനെ ഡോക്ടർ പൊലീസ് ക്ലബിലെത്തി പരിശോധിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്നു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പരശോധന. ദിലീപ് ഭക്ഷണം നിരസിച്ചു. പൊലീസ് നൽകിയ ഭക്ഷണം ദിലീപ് കഴിച്ചില്ല .
അതേസമയം സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കില്ല. ദിലീപ് ഇപ്പോഴുള്ള ആലുവ പൊലീസ് ക്ലബ്ബിനു പുറത്ത് കൂട്ടം കൂടിനിൽക്കുന്നവരെ പോലീസ് ഒഴിപ്പിച്ചു. ഇതിനെടെ ദിലീപിന്‍റെ കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് എന്ന ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഇന്ന് വൈകുന്നേരത്തോടെദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഒരു സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തത്. ദിലീപും നാദിര്‍ഷയും പങ്കാളികളായ ഹോട്ടലാണ് ദേ പുട്ട്.
ദിലീപിനെ ചോദ്യം ചെയ്യുന്നത് പൊലീസ് ഇപ്പോഴും തുടരുകയാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നീട് ചോദ്യം ചെയ്യലില്‍ ദിലീപും സുനില്‍ കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും, ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam