
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ദുബായിലേക്ക് യാത്രതിരിച്ചു. ദിലീപിനൊപ്പം അമ്മ മാത്രമാണ് ദുബായിലേക്ക് പോയത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്‌റ്റൊറന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപിന്റെ ദുബായ് യാത്ര. നവംബര്‍ 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം. തിങ്കളാഴ്ച വൈകീട്ട് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങിയിരുന്നു.
ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല. ആറ് ദിവസത്തെ ഇളവാണ് ഹൈക്കോടതി ദീലിപിന് നല്‍കിയത്. ഡിസംബര്‍ നാലിനു മുന്‍പു പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ സമര്‍പ്പിക്കണം. യാത്രയില്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ സാദ്ധ്യതയുള്ളതായി പൊലീസ് കരുതുന്നു. അതിനാല്‍ ദിലീപിന്റെ വിദേശയാത്രയെ പൊലീസ് സംശയത്തോടെയാണ് കാണുന്നത്.
കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ സംബന്ധിച്ച് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam