കൊച്ചി: യുവനടി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ബുധനാഴ്ച പരിഗണിക്കും. അധിക കുറ്റപത്രം സമർപ്പിക്കുമ്പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. നിലവിൽ പതിനൊന്നാം പ്രതിയാണ്. ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
നേരത്തേ, ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. അങ്കമാലി മജിസ്ട്രേറ്റാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഐപിസി 120 ബി വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്.