തമിഴ്‌നാട്: വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്ന ഹര്‍ജി നാളെ ഹൈക്കോടതിയില്‍

Published : Feb 20, 2017, 10:29 AM ISTUpdated : Oct 05, 2018, 03:59 AM IST
തമിഴ്‌നാട്: വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്ന ഹര്‍ജി നാളെ ഹൈക്കോടതിയില്‍

Synopsis

ശനിയാഴ്ച തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെയുടെ നീക്കം. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് പുറത്താക്കിക്കൊണ്ട് നടത്തിയ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിയ്ക്കുന്നത്. വോട്ടെടുപ്പ് നീട്ടിവെയ്ക്കുകയോ രഹസ്യബാലറ്റ് നടത്തുകയോ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയെന്നും ജനാധിപത്യരീതിയിലല്ല വോട്ടെടുപ്പ് നടന്നതെന്നും സ്റ്റാലിന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. 

ഇന്നലെ ഗവര്‍ണറെ കണ്ട് സ്റ്റാലിനും അണ്ണാ ഡിഎംകെ വിമതനേതാവ് ഒ പനീര്‍ശെല്‍വവും പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയോട് സി വിദ്യാസാഗര്‍ റാവു റിപ്പോര്‍ട്ട് തേടിയിരുന്നു. 

അതേസമയം, മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റെടുത്തു. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സ്ഥാനമൊഴിഞ്ഞ ശേഷം സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ തീര്‍ത്തും അനിശ്ചിതത്വത്തിലായിരുന്നു. വരള്‍ച്ചയും കര്‍ഷക ആത്മഹത്യകളും കാവേരി നദീജലപ്രശ്‌നവും ജിഎസ്ടിയും ഉള്‍പ്പടെ ജനകീയപ്രശ്‌നങ്ങളിലും ഭരണകാര്യങ്ങളിലുമുള്ള പ്രതിസന്ധികള്‍ എടപ്പാടിയ്ക്ക് മുന്നിലെ വെല്ലുവിളികളാണ്.

ഇതിനിടെ മെയ് 15 നുള്ളില്‍ തമിഴ്‌നാട്ടില്‍ തദ്ദേശഭരണതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളോടുള്ള ജനങ്ങളുടെ ആദ്യത്തെ വിധിയെഴുത്താകും തദ്ദേശഭരണതെരഞ്ഞെടുപ്പ്. ഭിന്നതയില്‍ ഉഴലുന്ന അണ്ണാ ഡിഎംകെയും ഭരണവിരുദ്ധവികാരം മുതലെടുക്കുന്ന ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ ബലാബലം കൂടിയാകും ഇത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'
മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; 'ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായി', പരിഹസിച്ച് പിണറായി വിജയന്‍