ഗവണ്‍മെന്‍റ് ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല, ഉത്തര്‍പ്രദേശില്‍ ചികിത്സ നിഷേധിക്കപ്പെട്ട ബാലന്‍ മരിച്ചു

Web Desk |  
Published : Apr 21, 2018, 12:09 PM ISTUpdated : Jun 08, 2018, 05:50 PM IST
ഗവണ്‍മെന്‍റ് ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല, ഉത്തര്‍പ്രദേശില്‍ ചികിത്സ നിഷേധിക്കപ്പെട്ട ബാലന്‍ മരിച്ചു

Synopsis

ചികിത്സിക്കണമെങ്കില്‍ ഡോക്ടര്‍ 5000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം

ബാന്ദ:ഗവണ്‍മെന്‍റ് ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട 11 വയസുകാരന്‍ മരിച്ചു.  ഉത്തര്‍പ്രദേശിലെ പന്‍ചേനി ഗ്രാമത്തിലാണ് സംഭവം. ഇന്നലെയാണ് പനി ബാധിച്ച മരുമകനുമായി പുഷ്പരാജ് സിംഗ് യാദവ് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. എന്നാല്‍ ചികിത്സിക്കണമെങ്കില്‍ ഡോക്ടര്‍ 5000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. 

പണം ഇല്ലാത്തതിനെ തുടര്‍ന്ന് കുട്ടിയെ വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ നിന്ന് സ്ലിപ്പ് വാങ്ങുന്നതിനിടെ കുട്ടി മരണപ്പെട്ടെന്ന് പുഷ്പ രാജ്സിംഗ് പറയുന്നു. കുട്ടിയുടെ മൃതദേഹവുമായി ജില്ലാ ജഡ്ജി ദിവ്യ പ്രകാശ് ഗിരിയുടെ അടുത്തെത്തി പുഷ്പരാജ് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കയറ്റി അയച്ചു.

ഡോക്ടര്‍ക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ജില്ലാ ജഡ്ജി ഉത്തരവിട്ടതായി എന്‍ടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പണം ആവശ്യപ്പെട്ടെന്ന വാദം തെറ്റാണെന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പിള്‍ ഡോക്ടര്‍ ബ്രിജേന്ദ്ര നാഥ് പറഞ്ഞതായും എന്‍ടിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്