
വാഷിംങ്ടണ്‍: നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും. വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഡോണാൾഡ് ട്രംപും തെരേസ മേയും നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് വൈറ്റ് ഹൗസ് മൂന്ന് തവണ അക്ഷരത്തെറ്റോടെ പ്രസിദ്ധീകരിച്ചത് വിവാദമായി.
നാറ്റോയ്ക്കെതിരായ നിലപാട് നേരത്തെ ഡോണാൾഡ് ട്രംപ് സ്വീകരിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയിൽ ട്രംപ് അത് തിരുത്തി. സഖ്യത്തിന് ട്രംപിന്‍റെ 100 ശതമാനം പിന്തുണയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ബ്രിട്ടൻ സന്ദർശിക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ ക്ഷമം ഡോണൾഡ് ട്രംപ് സ്വീകരിച്ചു.
ബ്രിട്ടനുമായി കൂടുതൽ വ്യാപാര കരാറുകളിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകാനുള്ള യു കെ യുടെ നടപടികൾ പൂർത്തിയായല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകളിൽ തെരേസ മേയുടെ പേര് അക്ഷരങ്ങൾ തെറ്റി പ്രസിദ്ധീകരിച്ചത് വൈറ്റ്ഹൗസിന് നാണക്കേടായി. മേയുടെ പേരിലെ എച്ച് എന്ന അക്ഷരം ഒഴിവാക്കിയിരുന്നു. ഈ പേരിന് ഒരു ചലച്ചിത്ര നടിയുമായി സാമ്യം വന്നതോടെ സോഷ്യൽ മീഡിയയിൽ അക്ഷരത്തെറ്റ് വൈറലായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam