ഫിദല്‍ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്

Published : Nov 27, 2016, 01:35 AM ISTUpdated : Oct 05, 2018, 03:32 AM IST
ഫിദല്‍ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്

Synopsis

1961 ലാണ് അമേരിക്ക ക്യൂബയുമായുള്ള വാണിജ്യ സാമ്പത്തിക കരാറുകള്‍ റദ്ദാക്കിയത്. എന്നാല്‍ 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള സൗഹൃദവും, വ്യാപാരകരാറുകളും പുനസ്ഥാപിച്ചു. ഈ നടപടികളെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഡോണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

ക്യൂബന്‍ ജനത അടിമത്ത്വത്തിലാണെന്നും അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നായിരുന്നു ട്രംപിന്രെ വാദം. ഈ വാദങ്ങള്‍ക്ക് അടിവരയിടുള്ള പ്രതികരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലോകം കണ്ട ഏറ്റവും ക്രൂരമായ സ്വേച്ഛാധിപതിയായിരുന്നു ഫിദല്‍ കാസ്‌ട്രോയെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ക്യൂബന്‍ ദ്വീപ് ഏറെ കാലം അനുഭവിച്ച ഭീകരതയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപെട്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നും കാസട്രോയുടെ വിയോഗത്തോട് ബരാക്ക് ഒബാമയുടെ പ്രതികരണം. ക്യൂബയെ എന്നും നല്ല സുഹൃത്തായി കൂടെ നിര്‍ത്തുമെന്നും ഒബാമ പറഞ്ഞു.  എന്നാല്‍ ക്യൂബയുമായി യാതൊരു സൗഹൃദവും ആഗ്രഹിക്കുന്നില്ലെന്ന് ട്രംപിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു. ഡിസംബര്‍ നാലിന് ഹവാനയിലായിരിക്കും ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു