യോഗ പഠിപ്പിച്ച മുസ്ലിം യുവതിക്ക് വധഭീഷണി; പ്രതികരണവുമായി രാംദേവ്

Published : Nov 10, 2017, 08:48 PM ISTUpdated : Oct 05, 2018, 12:11 AM IST
യോഗ പഠിപ്പിച്ച മുസ്ലിം യുവതിക്ക് വധഭീഷണി; പ്രതികരണവുമായി രാംദേവ്

Synopsis

റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുവേദിയില്‍ യോഗ അഭ്യസിപ്പിച്ച മുസ്ലിം യുവതിക്ക് വധഭീഷണി.  ബാബാ രാംദേവ് ഇരിക്കുന്ന വേദിയില്‍ യോഗ പരിചയപ്പെടുത്തുന്ന റഫിയ നാസ് എന്ന് യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവതിക്കെതിരെ വധഭീഷണയുമായി ചിലര്‍ എത്തിയത്.

യോഗ അഭ്യസിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഷിയ വിഭാഗം റഫിയക്കെതിരെ ഫത്വയും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ യുവതിയെ പിന്തുണച്ച് ബാബ രാംദേവ് രംഗത്തെത്തി. യോഗയെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടരുതെന്ന് രാംദേവ് ആവശ്യപ്പട്ടു. ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളില്‍ നിരവധി സ്ത്രീകള്‍ യോഗ അഭ്യസിക്കുന്നവരാണ്. മതവും യോഗയുമായി യാതൊരു ബന്ധവുമില്ലെന്നും രാംദേവ് പറഞ്ഞു.

അതേസമയം യോഗ നിര്‍ത്തണമെന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും ജീവിതാവസാനം വരെ യോഗ തുടരുമെന്നും  റഫിയ പറഞ്ഞു. റാഞ്ചിയിലെ ഡൊറന്‍ഡ സ്വദേശിനിയായ റഫിയ എംകോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ