ഗോരക്ഷയുടെ പേരിലുള്ള അക്രമം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക്  കത്തയച്ചെന്ന് ആഭ്യന്തരമന്ത്രി

Published : Aug 11, 2016, 04:01 PM ISTUpdated : Oct 05, 2018, 02:26 AM IST
ഗോരക്ഷയുടെ പേരിലുള്ള അക്രമം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക്  കത്തയച്ചെന്ന് ആഭ്യന്തരമന്ത്രി

Synopsis

ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്കുകയായിരുന്നു രാജ്‌നാഥ്‌സിംഗ്. അക്രമികളെ സംരക്ഷിക്കുന്ന സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.   

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള അക്രമം കൂടിവരുന്നതിനെക്കുറിച്ച് അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് മറുപടി നല്കിയ രാജ്‌നാഥ് സിംഗ് പ്രാചീന ഇന്ത്യയുടെ ചരിത്രവും പുരാണങ്ങളും ഉദ്ധരിച്ച് ദളിത് സമൂഹം എങ്ങനെ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അനിഷേധ്യമായ ഭാഗമാണെന്ന് വിശദീകരിക്കാനാണ് ശ്രമിച്ചത്. ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്ന സാമൂഹ്യവിരുദ്ധരെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കെല്ലാം കത്ത് എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് കാലത്തെക്കാള്‍ ദളിതര്‍ക്കെതിരെയുള്ള അക്രമം കുറഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

ഗോരക്ഷയുടെ പേരില്‍ ഗുജറാത്തിലും മധ്യപ്രദേശിലും ദളിതരെ ആക്രമമിച്ചപ്പോള്‍ എന്തുകൊണ്ട് കേന്ദ്രത്തിലെ ഒരു മന്ത്രിയും അവിടെ എത്തിയില്ല എന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ ചോദിച്ചു.

ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് പി കെ ബിജു തുടങ്ങിയത്. ജാതിവിവേചനത്തിന് സര്‍ക്കാര്‍ തന്നെ കുടപിടിക്കുന്നു എന്ന് പികെ ബിജു ആരോപിച്ചു. 

പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ഗോരക്ഷയുടെ പേരില്‍ അക്രമം നടത്തുന്നവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സംഘടനകളെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗിന്റെ പ്രസംഗത്തിനിടെ കോണ്‍ഗ്രസും ഇടതുപക്ഷവും സഭ ബഹിഷ്‌ക്കരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ